കൂത്താട്ടുകുളം : (piravomnres.in) പള്ളിയിലും മദ്ബഹയിലുമായി ചിത്രീകരിച്ചിരുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ഇലച്ചായ ചിത്രങ്ങൾ പുനരുദ്ധരിച്ച് കോഴിപ്പിള്ളി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവക.
1915ൽ സ്ഥാപിതമായ പള്ളിയുടെ പുനരുദ്ധാരണത്തിനുശേഷം 1959ലാണ് ചിത്രങ്ങൾ വരച്ചത്. ചിത്രകാരൻ ബിജുലാൽ കോഴിക്കോടും സംഘവും ഏറെ പണിപ്പെട്ടാണ് ചിത്രങ്ങളിലെ കറയും പാടുകളും നീക്കിയത്. പൊട്ടിയ ഭാഗങ്ങൾ ചുണ്ണാമ്പ് പാറപ്പൊടിയും പ്രത്യേക പശയും ചേർത്ത് പുനർനിർമിച്ചു.
തുടർന്നാണ് ഇലച്ചായംകൊണ്ട് മനോഹരമാക്കിയത്. സാധാരണ ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ഐക്കണോഗ്രാഫിയിലാണ് വരയും വർണവും. ഈ മേഖലയിൽ പഠനം നടത്തുന്ന വിദ്യാർഥികൾ പള്ളിയിലെ പെയിന്റിങ് കാണാൻ എത്താറുണ്ടെന്ന് വികാരി ഗീവർഗീസ് വള്ളിക്കാട്ടിൽ പറഞ്ഞു.
ചിത്രങ്ങളുടെ പുനർനിർമാണം ഉൾപ്പെടെ 30 ലക്ഷം രൂപ മുടക്കിയാണ് പള്ളിയുടെ നവീകരണം പൂർത്തിയായത്. പത്രോസ് പൗലോസ് ശ്ലീഹൻമാരുടെ ഓർമപ്പെരുന്നാളും പള്ളി കൂദാശയും വെള്ളി രാത്രി 8.30 മുതൽ നടക്കും. ഭദ്രാസന മെത്രാപോലീത്ത മാത്യൂസ് മാർ അത്താനാസിയോസ് മുഖ്യകാർമികനാകും.
ശനി രാവിലെ 8.30ന് മൂന്നിന്മേൽ കുർബാനയും പെരുന്നാൾ ചടങ്ങുകളും നടക്കുമെന്ന് ട്രസ്റ്റിമാരായ പി എം കുര്യാക്കോസ്, ഷിബു കുര്യാക്കോസ് എന്നിവർ പറഞ്ഞു.
#Kozhipilly #St. #Peter and St. #Paul's #Orthodox by #restoring #leafy #pictures