നിലമ്പൂർ: (piravomnews.in) എട്ടു വയസ്സുകാരനെതിരെ പ്രകൃതി വിരുദ്ധ ലൈംഗികാക്രമണം നടത്തിയ 30കാരന് 55 വർഷം കഠിനതടവും 85,000 രൂപ പിഴയും വിധിച്ചു.
എടക്കര ഉണിച്ചന്തം പുതുവാൻചോല ജിൻഷാദിനെതിരെ നിലമ്പൂര്‍ അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജ് കെ.പി. ജോയ് ആണ് ശിക്ഷ വിധിച്ചത്. 2021 നവംബർ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം.
ചൂണ്ടയിട്ട് മീൻ പിടിക്കാനാണെന്ന് പറഞ്ഞ് കൊണ്ടു പോയി പ്രകൃതിവിരുദ്ധ ലൈംഗികാക്രമണം ആവര്‍ത്തിച്ച് ചെയ്തുവെന്നാണ് പരാതിയും കണ്ടെത്തലും. ജയിലില്‍ കിടന്ന കാലം ശിക്ഷയായി പരിഗണിക്കും.
പിഴ അടച്ചില്ലെങ്കിൽ 21 മാസം സാധാരണ തടവ് അനുഭവിക്കണം. പിഴ അടച്ചാൽ സംഖ്യ അതിജീവന് നൽകണം. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
#Sexual #harassment #against eight-year-olds; The 30-year-old will face severe #punishment and #fine