കാലടി : (piravomnews.in) കാൽനൂറ്റാണ്ടായി കാടുമൂടി ഉപേക്ഷിക്കപ്പെട്ടനിലയിലുള്ള ശബരി റെയിൽപ്പാതയ്‌ക്ക് പുനർജനി. ഇച്ഛാശക്തിയുള്ള സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് ശബരിപാതയ്‌ക്ക് വീണ്ടും ജീവൻവയ്ക്കുന്നത്.
പാത വരുന്ന മേഖലയിലുള്ളവരുടെ അവസാനത്തെ പ്രതീക്ഷയും അസ്‌തമിച്ചു എന്ന വിലയിരുത്തലുകൾ നടക്കുമ്പോഴാണ് സകലെരെയും ഞെട്ടിച്ച വാർത്ത എത്തുന്നത്.

ശബരി പാതയിലൂടെ ട്രെയിൻ കൂകിപ്പായുന്ന ദിനത്തിനായി പ്രദേശവാസികൾ കണ്ണുംനട്ട് കാത്തിരിക്കുകയാണ്. 1997ൽ വിഭാവനം ചെയ്‌ത് പാതിവഴിയിൽ നിശ്‌ചലമായ പാതയാണ് സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലിൽ ലക്ഷ്യത്തിലേക്ക് കുതിക്കുന്നത്.
അങ്കമാലി, കാലടി,പെരുമ്പാവൂർ,മൂവാറ്റുപുഴ,രാമപുരം, ഭരണങ്ങാനം,കാഞ്ഞിരപ്പിള്ളിവഴി എരുമേലിയിൽ എത്തുന്നവിധം 111 കിലോമീറ്ററാണ് പാത. അങ്കമാലിമുതൽ കാലടിവരെ ഏഴുകിലോമീറ്റർ ട്രാക്കും കാലടിയിൽ റെയിൽവേ സ്‌റ്റേഷനും പെരിയാറിന് കുറുകെ ഒരുപാലവും മാത്രം നിർമിച്ച്, പിന്നീട് മാറിമാറി വരുന്ന കേന്ദ്രസർക്കാരുകൾ പാതയെഅവഗണിക്കുകയായിരുന്നു. 14 പട്ടണത്തിൽ റെയിൽവേ സ്റ്റേഷനുകളുള്ള പാത, സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ഗുണംചെയ്യും.
Sabari Railway, which was abandoned and covered in forest for a quarter of a century, is being revived
