തിരുവനന്തപുരം....(piravomnews.in)കോടതിയിൽ കീഴടങ്ങിയ ഐ.ബി ഉദ്യോഗസ്ഥൻ സുകാന്തിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും.ഐ.ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസിൽ പ്രതിയാണ് ഇയാൾ.രണ്ടുമാസത്തോളം ഒളിവിലായിരുന്ന പ്രതി ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.ഫെബ്രുവരി 9ന് ഇരുവരും നടത്തിയ ചാറ്റിന്റെ വിശദാംശങ്ങളുംകേസിൽ നിർണായകമായി. ചാറ്റിൽ യുവതിയെ വേണ്ടെന്നു സുകാന്ത് പറഞ്ഞപ്പോൾ എനിക്ക് ഭൂമിയിൽ ജീവിക്കാൻ താത്പര്യമില്ലെന്ന് യുവതി മറുപടി നൽകി. നീ ഒഴിഞ്ഞാലേ എനിക്ക് അവളെ കല്യാണം കഴിക്കാൻ പറ്റുള്ളൂവെന്ന് വീണ്ടും സുകാന്ത് പറയുന്നുണ്ട്. മറുപടിയായി അതിന് ഞാൻ എന്ത് ചെയ്യണമെന്ന യുവതിയുടെ ചോദ്യത്തിന് നീ പോയി ചാകണമെന്ന് സുകാന്ത് മറുപടി നൽകി. ഇതാണ് ആത്മഹത്യ ചെയ്യാനുള്ള പ്രേരണ ആയി പോലീസ് കണ്ടെത്തിയത്. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയിലെടുക്കുന്നത്. സുകാന്തിനെതിരെ ഫോണിലെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പോലീസ് കണ്ടെത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷം സുകാന്തുമായി പേട്ട പോലീസ് തെളിവെടുപ്പ് നടത്തും.
ഉദ്യോഗസ്ഥയെ പീഡിപ്പിച്ച രാജസ്ഥാനിലും എറണാകുളത്തെ അപ്പാർട്ട്മെന്റിലും തിരുവനന്തപുരത്തെയും ചെന്നൈയിലെയും ഫ്ലാറ്റുകളിലും തെളിവെടുപ്പിനെത്തിക്കും. ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലുമെത്തിച്ച് തെളിവെടുക്കും

IB officer Sukant, who surrendered in court, will be taken into custody by the police today
