തിരുവനന്തപുരം : (piravomnews.in) ലോക്‌സഭാ തെരഞ്ഞെടുപ്പിന് തത്സമയ നിരീക്ഷണത്തിനായി 2122 കാമറകൾ സജ്ജമാക്കിയതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെയും 20 മണ്ഡലങ്ങളിലെ വരണാധികാരികളുടെ കീഴിലെയും കൺട്രോൾ റൂമുകളിൽ ദൃശ്യങ്ങൾ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.
ചെക്ക്പോസ്റ്റുകളിൽനിന്നുള്ള ദൃശ്യങ്ങളും ഫ്ലൈയിങ് സ്ക്വാഡുകൾ, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവയുടെ വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള കാമറകളിൽനിന്നുള്ള ദൃശ്യങ്ങളും തത്സമയം നിരീക്ഷിക്കും. ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന കേന്ദ്രങ്ങളിൽ 391 കാമറകളുണ്ട്.
തപാൽ വോട്ടിങ് സൗകര്യമൊരുക്കുന്ന കേന്ദ്രങ്ങളും നിരീക്ഷിക്കും. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലും പോളിങ്ങിന് ബൂത്തുകളിലും സ്ട്രോങ് റൂമുകളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും കാമറ നിരീക്ഷണമുണ്ടാകും.
2122 #cameras for #surveillance; #Strict #action against #fake #news