കൊച്ചി : (piravomnews.in) ലോക്‌സഭാ തെരഞ്ഞെടുപ്പ് ജില്ലയിൽ സമാധാനപരമായി നടന്നു. ചില ബൂത്തുകളിൽ യന്ത്രങ്ങൾ തകരാറിലായതൊഴിച്ചാൽ മറ്റുപ്രശ്‌നങ്ങളുണ്ടായില്ല.
69.42 ശതമാനമാണ് പോളിങ്. 2019ൽ 77.13 ശതമാനമായിരുന്നു. ജില്ലയിൽ ആദ്യമായി 77 ശതമാനത്തിലധികം പോളിങ് നടന്നതും 2019ലാണ്. എന്നാൽ, ഇത്തവണ പോളിങ് കുറഞ്ഞു.
71.38 ശതമാനം പുരുഷന്മാരും 67.87 ശതമാനം സ്‌ത്രീകളും 32.25 ശതമാനും ട്രാൻസ്‌ജെൻഡേഴ്‌സും വോട്ട് രേഖപ്പെടുത്തി.
ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലുൾപ്പെട്ട കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് –- 78.11 ശതമാനം. എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ എറണാകുളം നിയോജക മണ്ഡലത്തിലാണ് ഏറ്റവും കുറവ് പോളിങ് –- 62.42 ശതമാനം.
#LokSabhaElections: #Polling is #down, 69.42 #percent in the #district