മുളന്തുരുത്തി: (piravomnews.in) റോഡ് നിർമ്മാണത്തിന് വേണ്ടി നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറി യാത്രക്കാരായ ചെങ്ങമനാട് സ്വദേശികളായ രണ്ടു പേർക്ക് ഗുരുതര പരുക്കേറ്റു.
നാസിക്കിലെ കോൺവെന്റിലെ സിസ്റ്ററായ മരിയ സെബാസ്റ്റ്യൻ (52), ത്രേസ്യ ഫ്രാൻസിസ് (67) എന്നിവർക്കാണ് പരുക്കേറ്റത്. സി.മരിയ സെബാസ്റ്റ്യന്റെ തലയ്ക്കാണ് പരുക്കേറ്റിട്ടുള്ളത്.
ഗുരുതര പരുക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 2.30ഓടെ മുളന്തുരുത്തി വട്ടുക്കുന്ന് സ്റ്റോപ്പിനടുത്തായിരുന്നു അപകടം.
അപ്രോച്ച് റോഡിന്റെ പൈലിംഗിനായി നിർത്തിയിട്ട ടിപ്പറിനു പിന്നിൽ കാറിടിച്ചു കയറുകയായിരുന്നു. കണ്ടനാട് പള്ളിയിൽ മൃതസംസ്ക്കാര ചടങ്ങുമായി ബന്ധപ്പെട്ട് വന്നവരാണ് അപകടത്തിൽപ്പെട്ടവർ.
The #tipper lorry, which was parked in the #bamboo grove, was rear-ended by a car; Two #people were #seriously #injured