പിറവം.....(PIRAVOMNEWS.IN)പിറവത്തെ മാലിന്യ മുക്ത പരിപാടി തട്ടിപ്പ് ; യുഡിഎഫ് സംസ്ഥാന സർക്കാർ നിർദ്ദേശ പ്രകാരം പിറവം മാലിന്യ മുക്ത നഗരസഭ ആയി പ്രഖ്യാപിച്ചിട്ട് മാസങ്ങളായി. എന്നാൽ പ്രഖ്യാപനത്തിന് ആഴ്ചകൾക്ക് മുൻപ് തന്നെ 6-ാം വാർഡ് കൗൺസിലർ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മാലിന്യം കുന്ന് കൂടി കിടക്കുന്നുവെന്ന് പല തവണ പരാതി കൊടുത്തിട്ടും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലയെന്ന് യുഡിഎഫ് പറയുന്നു. മഴക്കാലമായതോടെ സംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയുള്ള ഈ സമയത്തും നഗരസഭ ഈ കാര്യത്തിൽ അലംഭാവം കാണിക്കുകയാണെന്നും,കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡ് ഉൾപെടെ നഗരസഭയുടെ പല ഭാഗത്തും മാലിന്യം കുന്ന് കൂടി കിടക്കുന്നുണ്ട്. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായ് നടത്തുവാൻ കഴിഞ്ഞിട്ടില്ല. എല്ലാ വർഷവും നടത്താറുള്ള ക്ലോറിനേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തികരിക്കുവാൻ ഈ ഭരണസമിതിക്കായിട്ടില്ല.
മാലിന്യ മുക്ത പിറവമെന്ന വ്യാജ പ്രഖ്യാപനം നടത്തി ജനതയെ വഞ്ചിച്ച ചെയർപേഴ്സൺ രാജി വയ്ക്കണമെന്നും യു. ഡി എഫ് കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. ഈ വിഷയത്തിന് പരിഹാരം കാണുന്നത് വരെ കൗൺസിലിനകത്തും പുറത്തും ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം,യു.ഡി.എഫ്. ജില്ലാ സെക്രട്ടറി രാജു പാണാലിക്കൻ കൗൺസിലർമാരായ അന്നമ്മ ഡോമി പ്രശാന്ത് മമ്പുറം,ജിൻസി രാജു,പ്രശാന്ത് ആർ,സിനി ജോയി, രമാ വിജയൻ, ബബിത ശ്രീജി ജോജിമോൻ സി.ജെ, വൈശാഖി എസ്, മോളി ബെന്നി എന്നിവർ അറിയിച്ചു
Piravam waste-free program a fraud; UDF demands resignation of the administrative committee
