#needlefound | കുഞ്ഞിന്‍റെ കാലിൽ സൂചിക്കഷ്ണം; ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്, 24 ദിവസം കാലിൽ സൂചിയുണ്ടായിരുന്നുവെന്ന് എഫ്ഐആർ

#needlefound | കുഞ്ഞിന്‍റെ കാലിൽ സൂചിക്കഷ്ണം; ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്, 24 ദിവസം കാലിൽ സൂചിയുണ്ടായിരുന്നുവെന്ന് എഫ്ഐആർ
Jan 20, 2025 08:18 PM | By Amaya M K

കണ്ണൂർ: (piravomnews.in) കണ്ണൂരിൽ 25 ദിവസം പ്രായമുളള കുഞ്ഞിന്‍റെ കാലിൽ സൂചിക്കഷ്ണം തറച്ചു കയറിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്.

പരിയാരം ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിൽ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോൾ വന്ന പിഴവാണെന്ന് കാട്ടി അച്ഛൻ ശ്രീജു നൽകിയ പരാതിയിന്മേലാണ് നടപടി. കുഞ്ഞിനെ ചികിത്സിച്ച ഡോക്ടർക്കും നഴ്സിംഗ് സ്റ്റാഫിനുമെതിരെയാണ് കേസ്.

24 ദിവസത്തോളം കുഞ്ഞിന്‍റെ കാലിൽ സൂചി ഉണ്ടായിരുന്നു എന്നാണ് എഫ്ഐആർ. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കും വിധത്തിലുള്ള അശ്രദ്ധമായ പ്രവൃത്തിയെന്ന ബിഎൻഎസ് 125 വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

അതേസമയം ഇത്രയും നീളമുളള സൂചി പ്രതിരോധ കുത്തിവെപ്പിന് ഉപയോഗിക്കാറില്ലെന്നാണ് പരിയാരം മെഡിക്കൽ കോളേജിന്‍റെ വിശദീകരണം. പരാതി അന്വേഷിക്കാൻ ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെട്ട നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

തുടയിൽ പഴുപ്പ് കണ്ടതോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് മൂന്ന് സെന്‍റീമീറ്റർ നീളമുളള സൂചിക്കഷ്ണം കണ്ടത്.

ജനിച്ച് രണ്ടാം ദിവസം നൽകിയ കുത്തിവെപ്പിന് ശേഷമാണ് കുഞ്ഞിന് പ്രശ്നങ്ങൾ തുടങ്ങിയതെന്നും രണ്ട് തവണ പരിയാരം മെഡിക്കൽ കോളേജിൽ കാണിച്ചിട്ടും കുറയാതിരുന്നതോടെയാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയതെന്നും കുഞ്ഞിന്‍റെ അച്ഛൻ പറഞ്ഞു.

ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ പോയി കാണിച്ച് പഴുപ്പ് കുത്തിയെടുത്തപ്പോഴാണ് സൂചി പുറത്തുവന്നതെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. കുഞ്ഞിന്‍റെ കൈയ്ക്കും കാലിനും വാക്സിനെടുത്തെന്നാണ് ആശുപത്രിയിൽ നിന്ന് പറഞ്ഞതെന്ന് അച്ഛൻ പറയുന്നു.

അതേസമയം നവജാത ശിശുക്കളുടെ തുടയുടെ മുൻഭാഗത്ത് പ്രതിരോധ കുത്തിവെപ്പ് എടുക്കാനിടയില്ലെന്നും ഇത്രയും നീളമുളള സൂചി പ്രതിരോധ കുത്തിവെപ്പിന് ഉപയോഗിക്കാറില്ലെന്നുമാണ് പരിയാരം ഗവ.മെഡിക്കൽ കോളേജിന്‍റെ വിശദീകരണം.

പരാതി അന്വേഷിക്കാൻ ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെട്ട നാലംഗ സമിതിയെ നിയോഗിച്ചു. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

#Tingling in #baby's #leg; #Case against #doctor and nurse, #FIR that there was needle in leg for 24 days

Next TV

Related Stories
 എടിഎം കുത്തിത്തുറന്ന് കവർച്ചാ ശ്രമം നടത്തിയ യുവാവ് പിടിയിൽ

Feb 13, 2025 12:36 PM

എടിഎം കുത്തിത്തുറന്ന് കവർച്ചാ ശ്രമം നടത്തിയ യുവാവ് പിടിയിൽ

പട്രോളിങ്ങിനിടെയാണ് കവർച്ചാശ്രമം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.എടിഎം ഷട്ടർ താഴ്ന്നു കിടന്നിരുന്നുവെങ്കിലും ഉള്ളിൽ വെളിച്ചവും ആളനക്കവും...

Read More >>
മോഷ്ടിച്ച ഇരുചക്രവാഹനം പെട്രോൾ തീർന്നതിനെത്തുടർന്ന്‌ ഉപേക്ഷിച്ച്‌ കള്ളൻ കടന്നു

Feb 13, 2025 12:24 PM

മോഷ്ടിച്ച ഇരുചക്രവാഹനം പെട്രോൾ തീർന്നതിനെത്തുടർന്ന്‌ ഉപേക്ഷിച്ച്‌ കള്ളൻ കടന്നു

പൊലീസും അന്വേഷിച്ചു. ബുധൻ രാവിലെ ആറിന്‌ സപ്ലൈക്കോയിൽ പോയ ബന്ധുവാണ്‌ സുമേഷിന്റെ വണ്ടി മാധവ ഫാർമസി ജങ്‌ഷനിലെ പള്ളിയുടെ സമീപം ഉപേക്ഷിച്ചനിലയിൽ...

Read More >>
സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ടുള്ള തർക്കത്തില്‍ രണ്ടാൾക്ക് കുത്തേറ്റു

Feb 13, 2025 12:11 PM

സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ടുള്ള തർക്കത്തില്‍ രണ്ടാൾക്ക് കുത്തേറ്റു

സംഭവത്തിൽ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം...

Read More >>
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 30-കാരൻ അറസ്റ്റിൽ

Feb 13, 2025 11:50 AM

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 30-കാരൻ അറസ്റ്റിൽ

ഇൻസ്പെക്ടർ അജിത്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ വീടിനുസമീപത്തുനിന്ന്...

Read More >>
ഡ്രൈവർക്ക് നെഞ്ചുവേദന; ബസ് തെന്നി മാറി, ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡ്രൈവർ ആശുപത്രിയിൽ

Feb 13, 2025 11:37 AM

ഡ്രൈവർക്ക് നെഞ്ചുവേദന; ബസ് തെന്നി മാറി, ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡ്രൈവർ ആശുപത്രിയിൽ

തുടർന്ന്, ഹൈവേയോട് ചേർന്ന താഴ്ന്ന പ്രദേശത്ത് ബസ് നിർത്തുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ്...

Read More >>
ജിമ്മില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Feb 13, 2025 11:28 AM

ജിമ്മില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

രണ്ട് വര്‍ഷം മുമ്പാണ് ദമ്പതികള്‍ കെസ്തരു ഗ്രാമത്തില്‍ വൈഭവ് ഫിറ്റ്‌നസ് എന്ന പേരില്‍ ജിം തുറന്നത്. ഡോഗ്...

Read More >>
Top Stories