കൊച്ചി.... ദിലീപിന് കുരുക്ക് മുറുകി; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. കേസിലെ പ്രധാന സാക്ഷികളെ വീണ്ടും വിചാരണ ചെയ്യാൻ കോടതി അനുമതി നൽകി.
എട്ട് സാക്ഷികളെയാകും വിചാരണ ചെയ്യുക. കേസിൽ നിർണായക മൊഴി നൽകിയേക്കാവുന്ന സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജിയിലാണ് അനുകൂല വിധി ഉണ്ടായിരിക്കുന്നത്. 12 സാക്ഷികളെ വിസ്തരിക്കാൻ ആവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയത്.
എന്നാൽ നാല് സാക്ഷികളെ വിസ്തരിക്കേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രധാനപ്പെട്ട രേഖകൾ വിളിച്ചുവരുത്തണമെന്ന ആവശ്യവും വിചാരണ കോടതി തള്ളിയിരുന്നു. എന്നാൽ രേഖകൾ വിളിച്ചുവരുത്താൻ ഹൈക്കോടതി അനുമതി നൽകി.
Dileep tightened the noose; High court rules in actress' assault case