കാലടി : (piravomnews.in) ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ സ്മരണ പുതുക്കി വെള്ളിയാഴ്ച ആയിരങ്ങൾ മലയാറ്റൂർ കുരിശുമല കയറും.
കുരിശുമുടിയിൽ വെള്ളി രാവിലെ ആറിന് ആരാധന തുടങ്ങും. ഏഴിന് പീഡാനുഭവ തിരുകർമങ്ങൾ, നഗരികാണിക്കൽ, താഴെപള്ളിയിൽ പീഡാനുഭവ കർമങ്ങൾ, കുർബാന, കുരിശ് ചുംബിക്കൽ, വചനസന്ദേശം, കുരിശടിവാരത്തേക്ക് വിലാപയാത്ര എന്നിവയുണ്ടാകും.
പീഡാനുഭവ സന്ദേശവും നൽകും. ശനി രാത്രി 11.30ന് താഴെപള്ളിയിലും കുരിശുമുടിയിലും ഉയിർപ്പുതിരുനാൾ കർമങ്ങളും നടക്കും. തുടർന്ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ്രസംഗം, പ്രദക്ഷിണം എന്നിവ നടക്കും. തീർഥാടകരുടെ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമുണ്ട്.
മലകയറ്റ പാതയിൽ കുടിവെള്ളവും ആവശ്യത്തിന് വെളിച്ചവും അധികൃതർ ഒരുക്കിയിട്ടുണ്ട്. ഈസ്‌റ്റർ ദിനത്തിൽ അവസാനിക്കുന്ന അമ്പതുനോമ്പിന്റെ ഭാഗമായി ഫെബ്രുവരി രണ്ടാംവാരത്തിലാണ് മലകയറ്റം ആരംഭിച്ചത്. ദിവസവും നൂറുകണക്കിന് ആളുകളാണ് മലകയറിയത്.
ഈസ്‌റ്റർ അടുത്തതോടെ തിരക്ക് കൂടി. പകൽ ചൂട് കൂടുതലായതിനാൽ കൂടുതൽപേരും രാത്രിയാണ് മല കയറുന്നത്. മണപ്പാട്ടുചിറയിലും പുഴയിലും തീർഥാടകർക്ക് കുളിക്കാൻ അനുമതിയില്ല.
ഏപ്രിൽ ആറിനും ഏഴിനുമാണ് പ്രധാന തിരുനാൾ. 13നും 14നും എട്ടാമിടം തിരുനാളും നടക്കും. തിരുനാൾ കഴിഞ്ഞാലും മെയ് 10 വരെ രാത്രിയും പകലും വിശ്വാസികൾക്ക് മലകയറാൻ സൗകര്യമുണ്ട്.
#Thousands to #climb #crosshairs; #Mourning in the #memory of #torture