പിറവം.... കിഴക്കൻ മേഖലയിൽ നിന്ന് സർവിസ് നടത്തുന്ന സ്വകാര്യ ബസ് തൊഴിലാളികളെ പോലീസ്,മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നു. കോവിഡ് കാലത്തെ തൊഴിൽ പ്രതിസന്ധിയിൽ നിന്ന് പൂർണ്ണ വേതനത്തിലേക്ക് ഇപ്പോഴും തൊഴിലാളികൾക് കിട്ടി തുടങ്ങിയിട്ടില്ല. ആഗോള തൊഴിൽ പ്രതിസന്ധിയുടെ ഭാഗമാകാൻ വിധിക്കപെട്ട ബസ് തൊഴിലാളികളെ നിസാരകാരണങ്ങൾ ചൂണ്ടിക്കാട്ടി ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നത് ഉൾപ്പടെയുള്ള കടുത്ത നടപടികൾക്ക് വിധേയമാക്കുന്നു. ശമ്പളവും,കൂടെ കിമ്പളവും പിടിച്ച് പറയ്ക്കുന ഉദ്യോഗസ്ഥ പ്രമാണികൾ പാവപെട്ട,ദിവസം 14 മണിക്കൂർ പണിയെടുക്കുന്ന ബസ് തൊഴിലാളികളുടെ തൊഴിലെടുക്കുവാനുള്ള അവകാശം നിക്ഷേധിക്കുന്നത് അംഗീകരിക്കാനൻ ആവില്ലായെന്ന് സി ഐ ടി യു പിറവം മേഖല കമ്മിറ്റി അറിയിച്ചു.
കഴിഞ്ഞ ദിവസം വിവിദ്ധകുറ്റങ്ങൾ ചുമത്തി തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ പിടിച്ചുവെച്ച തൊഴിലാളികളെ യൂണിഫോം ധരിക്കാതെ എത്തിയ ഏമാൻ മർദിച്ചച്ചതായും പരാതിയുണ്ട്. കോടതി വിധി മറയാക്കി നിർത്തിയിട്ടിരിക്കുന്ന വാഹനം മറികടന്ന ബസ്സിന് പിഴചുമത്തിയിരുന്നു. ബ്ലോക്കിൽ പെട്ട് സ്റ്റോപ്പിൽ നിർത്തി വിദ്യാർത്ഥികളെ കയറ്റിയില്ല എന്നപേരിൽ ബസ്സ് പിടിച്ചെടുത്ത സംഭവം ഉണ്ടായി, കഴിഞ്ഞ ദിവസം പിറവത്ത് നിന്ന് സർവീസ് നടത്തിയ ബസ്സിലെ ചെക്കറെ പൊതു ജന മധ്യത്തിൽ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെ എസ് ഐ അസഭ്യം പറഞ്ഞ സംഭവത്തിൽ ഉൾപ്പടെ ബന്ധപ്പെട്ട സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിനൽക്കുമെന്ന് സിഐടിയു മേഖല സെക്രട്ടറി ടി എൻ മഹേഷ് കുമാർ പറഞ്ഞു.
The police and motor department officials are harassing the private bus workers operating the service from the eastern region