ഇടുക്കി: കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ആന്‍സിയുടെ മൃതദേഹം കണ്ടെത്തി. ഒഴുക്കില്‍പെട്ട് കാണാതായ കൊക്കയാര്‍ സ്വദേശിനി ആന്‍സിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.എരുമേലി, വാഴക്കാലായിൽ , മണിമലയാറിന്റെ തീരത്ത് സ്ത്രീയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ പ്രളയത്തെ തുടർന്ന് ആറ്റു തീരങ്ങളിൽ അടിഞ്ഞു കൂടിയ ആക്രി വസ്തുക്കൾ ശേഖരിക്കാൻ എത്തിയ ആളാണ് അഴുകിയ നിലയിലുള്ള മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇയാൾ, സമീപമുള്ള പുരയിടത്തിന്റെ ഉടമയായ കൊക്കപുഴയിൽ ജോസഫ് മാത്യുവിനെ വിവരമറിയിച്ചു. തുടർന്ന് ജോസഫ് എരുമേലി പോലീസിൽ അറിയിക്കുകയായിരുന്നു. ആറുമണിയോടെ എരുമേലി പോലീസ് സ്ഥലത്തെത്തുകയും പ്രാഥമിക പരിശോധനയ്ക്കു ശേഷം മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു .
ജീർണിച്ച നിലയിലായിരുന്ന മൃതദേഹം ആറ്റു തീരത്തെ ചെടികളിൽ തങ്ങിയ നിലയിലായിരുന്നു കാണപ്പെട്ടത് . ശനിയാഴ്ച കൊക്കയാറിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കാണാതായ ആൻസിയുടെ മൃതദേഹം ഇതുവരെ കണ്ടുകിട്ടിയിട്ടിയിരുന്നില്ല.ആൻസിയുടെ ഭർത്താവ് ചേംപ്ലാനിയിൽ സാബു ആൻസിയുടെതാണന്ന് തിരിച്ചറിഞ്ഞു.
എരുമേലി ചെമ്പത്തുങ്കല്‍ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ഇപ്പോള്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും
The body of Ancy, who went missing in a landslide in Kokkayar, has been identified