കൊച്ചി : (piravomnews.in) ഇ–-മാലിന്യം ഇനി തലവേദനയാകില്ല, കാശാകും. വീടുകളിൽനിന്ന് വിലനൽകി ശേഖരിക്കാൻ ഒരുങ്ങുകയാണ് ഹരിതകർമസേനാംഗങ്ങൾ. മാലിന്യത്തിന്റെ അളവനുസരിച്ചാണ് വീട്ടുകാർക്ക് പണം ലഭിക്കുക.
തദ്ദേശവകുപ്പ് നേതൃത്വത്തിലുള്ള ഇ–-മാലിന്യ ശേഖരണയജ്ഞത്തിനുള്ള ഒരുക്കം ജില്ലയിൽ തുടങ്ങി.ആദ്യഘട്ടത്തിൽ കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിയിലെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നായിരിക്കും മാലിന്യമെടുക്കുക. ഇതിനുമുന്നോടിയായി ഇവിടങ്ങളിലെ ഉദ്യോഗസ്ഥയോഗം തിങ്കളാഴ്ച ചേരും. തുടർന്ന് ഹരിതകർമസേനാംഗങ്ങൾക്ക് പരിശീലനം നൽകും.

പുനഃചംക്രമണത്തിന് (റീ സൈക്ലിങ്) യോഗ്യമായ ഇ–-മാലിന്യത്തിനാണ് പണം ലഭിക്കുക. ശേഖരിക്കുന്ന മാലിന്യം ഹരിതകർമസേന ക്ലീൻ കേരള കമ്പനിക്ക് കൈമാറും. കമ്പനി ഹരിതകർമസേനയ്‌ക്കുള്ള പണം കൈമാറും.
E-waste will no longer be a headache, it will become a burden.
