പിറവം.... (piravomnews.in) സി പി എം നേതാവും,അംഗപരിമിതനുമായ ബാങ്ക് മാനേജരെ പള്ളിയുടെ സെക്യൂരിറ്റി മർദിച്ചു.പിറവം സ്റ്റേറ്റ് ബാങ്കിന്റെ എ ടി എം നിന്ന് പണം എടുക്കാൻ ചെന്ന.കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ചേരാനല്ലൂർ ബ്രാഞ്ച് മാനേജരും, കെ സി യു (സി ഐ ടി യു) ജില്ലാ കമ്മിറ്റി അംഗവും,സി പി ഐ എം വർഗ്ഗ സംഘടന ഡി എ ഡബ്ല്യൂഎഫ് ജില്ലാ കമ്മിറ്റി അംഗവുമായ പിറവം വേങ്ങാപ്പിള്ളിൽ ജോമോൻ ജേക്കബിനാണ് മർദ്ദനമേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആണ് സംഭവം.
പിറവം കൊച്ചുപള്ളി ഹാളിൽ നടക്കുന്ന കല്യാണത്തിന് വരുന്നവർ വലിയ പള്ളി കോമ്പൗണ്ടിൽ വാഹനം പാർക്ക് ചെയ്യാതിരിക്കാനായി ഗേറ്റിന് മുമ്പിൽ സെക്യൂരിറ്റി കാവൽ നിന്നിരുന്നു. ഈ സമയത്താണ് പള്ളി കോബൗണ്ടിന് ഉള്ളിലുള്ള എ ടി എം നിന്നും പണം എടുക്കാൻ ജോമോൻ ജേക്കബ് സ്കൂട്ടറിൽ എത്തിയത്. സ്കൂട്ടർ തടഞ്ഞ സെക്യൂരിറ്റി ബാങ്കിൽ പോകുന്നതിന് തെളിവ് ചോദിച്ചതായി ജോമോൻ പറഞ്ഞു. ഗേറ്റ് തുറക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടതോടെ സമീപത്ത് ചാരി വച്ചിരുന്ന വടി എടുത്ത് തല്ലുകയായിരുന്നു എന്നും ജോമോൻ പറഞു. ഹെൽമറ്റ് ഉണ്ടായിരുന്നത് കൊണ്ടാണ് തലക്ക് പരുക്ക് ഏൽക്കാതിരുന്നത്. കൈക്ക് പരുക്കേറ്റ ജോമോൻ പിറവം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.മർദ്ദനത്തിനെതിരെ സി ഐ ടി യു രംഗത്ത് വന്നു
A disabled bank manager was allegedly beaten by security at a large church in Piravomvali
