ഗവി...(Piravomnews) ഗവി; സംസ്ഥാനത്തെ അതിദരിദ്ര ആദിമവാസികളുടെ ഇടം. ഗവിയിലെ അദിവാസികൾക്ക് പുറം ലോകവുമായ ബന്ധം വിഛേദിക്കപ്പെടുന്നത് നശിപ്പിക്കപ്പെട്ട ടൂറിസം പദ്ധതിയുമായി ബദ്ധപ്പെട്ടാണ്. വനപാലക വൃന്തവും, വൈദ്യുതി വകുപ്പുമാണ് ഇഷ്ടക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യവും, ഹിമന്റെ മക്കൾക്ക് ദാരിദ്ര്യവും വിധിക്കുന്നത്.

വന്യമായ മേൽക്കാടുക്കൾ, മിതമായ വന്യജീവി സാന്നിദ്ധ്യവും മാത്രമുള്ള വനപാതയാണ് ആങ്ങാമൂഴിയിൽ നിന്ന് കുമിളിയിലേയ്ക്ക് ഉള്ള ഏക മാർഗം. രണ്ടോ മുന്നോ ബസ് സർവ്വീസ് ഒഴിച്ചാൽ തികച്ചും ഒറ്റപ്പെട്ട ഒരു ജനതയാണ് ഈ കാടിനുള്ളിൽ അകപ്പെട്ട് ജീവിക്കുന്നത്. ഒന്ന് രണ്ട് സിനിമ ഈ പ്രദേശത്തെ പശ്ചാത്തലമാക്കി വന്നതോടെ ഇവിടത്തെ ജനങ്ങൾക്ക് പ്രത്യാശയുടെ പൊൻ വെളിച്ചം വീശി യെക്കിലും അധികാര വർഗ്ഗം തല്ലി കെടുത്തുകയായിരുന്നു. വിനോദ സഞ്ചാരിക്കൾ ഒഴികിയെത്തിയത്തോടെ ആദിവാസികളുപ്പടെയുള്ളവരുടെ ജീവിതം പച്ച പിടിച്ചു. അതാണ് വനം വകുപ്പുന്റെ ഏമാൻമാർ തല്ലി കെടുത്തിയത്. സഞ്ചാരികളുടെ ബാഹുല്യം തടയുന്നതിന് വകുപ്പ് ഏളുപ്പ വഴിയായി നിരോധനം നടപ്പില്ലാക്കി. കൂടുതൽ അദ്ധ്വാനത്തിന് നില്ക്കാതെ നിരോധനം എന്ന മാർഗം സ്വീകരിച്ചു. വള്ളക്കടവിൽ നിന്നും മറ്റും ജീപ്പ് സവാരി ഉണ്ടായിരുന്നത് നിർത്തലാക്കിയത്തോടൊപ്പം,വിനോദ സഞ്ചാരികളുടെ വാഹനങ്ങൾക്കും നിരോധനം വന്നു. വിനോദ സഞ്ചാരികൾ ഗവിയെ കൈവിട്ടത്തോടെ ഇപ്പോൾ പാസെടുത്ത് പോക്കാമെന്ന നിലപാട് മാറ്റത്തിലേയ്ക് വനം വകുപ്പ് എത്തി. എന്നാലും ആങ്ങാമൂഴി ഉൾപ്പടെയുള്ള ജീവനക്കാരുടെ ദാർഷ്ട്ര്യവും, അധികാര ഗർവ്വും വിനോദ സഞ്ചാരി ളിൽ ഉണ്ടാക്കിയ വെറുപ്പ് വലുതാണ്. ഇപ്പോൾ പാസ്സെടുത്ത് പോകുവാൻ പ്പോലും ആളില്ലാത്ത അവസ്ഥയിലാണ്. കാടിനുള്ളിലെ വേണ്ടാത്ത നീയന്ത്രണങ്ങൾ ഭക്ഷണവും, കുടിവെള്ളം പോലും വിനോദ സഞ്ചാരിക്കൾക്ക് നിഷേധിക്കുകയും, പ്രദേശവാസികൾക്ക് പ്രയോജന ലക്ഷ്യമില്ലാത്തെ ആവുകയും ചെയ്തു. വനംവകുപ്പ് അടിയന്തരമായി ജീവനക്കാരെ ആകെ മാറ്റി പുന:ർ ക്രമീകരണം നടത്തി ജനോപകാര പ്രദമായ നിലപട് കൈ കൊണ്ടില്ലെങ്കിൽ സർക്കാരിന്റെ അതി തീവ്ര ദാരിദ്ര നിർമ്മാർജനം വരികളിൽ ഒത്തുങ്ങും
Gavi is abandoned by tourists due to the negligence of the forest department; local residents are in distress
