പിറവം : (piravomnews.in) രണ്ടാം വിള നെൽക്കൃഷി ആരംഭിക്കുന്നതിനുള്ള സമയം അടുത്തെത്തിയിട്ടും ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിലൂടെ പമ്പിങ് ആരംഭിക്കാത്തതിനാൽ കർഷകർ വലയുന്നു.
മെതിപാറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പമ്പിങ്ങാണ് മാസങ്ങളായി നിലച്ചിരിക്കുന്നത്. ചെറുകിട ജലസേചന വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പദ്ധതിയുടെ ൈവദ്യുതിത്തുക 1.34 കോടി രൂപയോളം കുടിശിക എത്തിയതോടെ കെഎസ്ഇബി കഴിഞ്ഞ മേയ് മുതൽ പമ്പു ഹൗസിലേക്കുള്ള വൈദ്യുതി വിഛേദിച്ചതാണു കാരണം.
രാമമംഗലം, പാമ്പാക്കുട പഞ്ചായത്തുകളിലെ ഹെക്ടറുകളോളം പാടശേഖരങ്ങളിലേക്കു വെള്ളം എത്തുന്നതു മെതിപാറ പദ്ധതിയിലൂടെയാണ്. പുഴയിൽ നിന്നു പമ്പു ചെയ്യുന്ന വെള്ളം ഒഴുക്കുന്നതിനു കനാൽ ശുചീകരണവും അനുബന്ധ ജോലികളും അടുത്തയിടെ പൂർത്തിയായിട്ടുണ്ട്.
ഒക്ടോബറിൽ ആരംഭിച്ചു ജനുവരിയിൽ വിളവെടുപ്പു പൂർത്തിയാകുന്നതാണു രണ്ടാം വിള നെൽക്കൃഷിയുടെ രീതി. ഇതിനു മുന്നോടിയായി പാടശേഖരങ്ങളിൽ ഉഴവും കാടു നീക്കുകയും ചെയ്യേണ്ട ദിവസങ്ങളാണിപ്പോൾ.
വിത്തുപാകി ഞാറു മുളപ്പിക്കേണ്ടതുണ്ട്. ജലക്ഷാമം മൂലം ഇതുൾപ്പെടെ ജോലികളൊന്നും ആരംഭിക്കാനായിട്ടില്ലെന്നു രാമമംഗലം സെൻട്രൽ പാടശേഖര സമിതി പ്രസിഡന്റ് കെ.ജെ.ബാബു പറഞ്ഞു.
#Methipara #project cuts #power, water #supply #disrupted; There is no drop of #water even when it is time for rice cultivation.