ബംഗളൂരു: ( piravomnews.in ) സ്ത്രീധനം സംബന്ധിച്ച തർക്കത്തെ തുടർന്ന് മൈസൂരുവിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന് ദാരുണതുടർച്ച. മകന്റെ വിയോഗം താങ്ങാനാവാതെ മാതാവ് ജീവനൊടുക്കി.
മൈസൂരു കൂർഗള്ളി സ്വദേശിനി ഭാഗ്യയാണ് (45) മരിച്ചത്. ജൂൺ എട്ടിനായിരുന്നു മകന്റെ കൊലപാതകത്തിനിടയാക്കിയ സംഭവം. ഭാഗ്യയുടെ മകൾ ദിവ്യയുടെ ഭർത്താവ് രവിചന്ദ്രയാണ് ഭാര്യാസഹോദരൻ അഭിഷേകിനെ (27) കുവെമ്പു നഗറിൽ കുത്തിക്കൊലപ്പെടുത്തിയത്.
ഭാര്യ ദിവ്യയെ ദിവസവും സ്ത്രീധനത്തിന്റെ പേരിൽ രവിചന്ദ്ര ഉപദ്രവിക്കാറുണ്ടായിരുന്നു. ജിംനേഷ്യം തുടങ്ങാൻ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടാണ് സംഭവദിവസം രവിചന്ദ്ര ഭാര്യയുമായി വഴക്കിട്ടത്. ഇതോടെ ദിവ്യ സഹോദരൻ അഭിഷേകിനെയും വീട്ടുകാരെയും വിളിച്ചുവരുത്തി.
അഭിഷേക് വീട്ടിൽ എത്തിയതോടെ വാതിൽ അടച്ചശേഷം കത്തികൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു. ഭാര്യാ മാതാവ് ഭാഗ്യമ്മയെയും ഭാര്യയുടെ ഇളയ സഹോദരിയെയും രവിചന്ദ്ര മർദിക്കുകയും ചെയ്തിരുന്നു.
സംഭവത്തിനുശേഷം ഏറെ ദുഃഖിതയായി കഴിഞ്ഞ ഭാഗ്യ കഴിഞ്ഞദിവസം വീട്ടിൽ സാരിയിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കുകയായിരുന്നു. ഇതോഈ വീട്ടിൽ മകൾ ദിവ്യയും പിതാവ് സ്വാമി ഗൗഡയും മാത്രമാണ് ബാക്കിയുള്ളത്. ദിവ്യയുടെ ഭർത്താവ് രവിചന്ദ്ര ജയിലിലാണ്.
Unable to bear the #death of #her #son, the #mother #committed #suicide