ചെറുകഥ....എരിഞ്ഞു തീരും മുൻപേ.
എരിഞ്ഞു തീർന്ന സിഗരറ്റിന്റെ കുറ്റി വലിച്ചെറിഞ്ഞു അജയൻ കീശയിൽ തപ്പി, ഇല്ല തീർന്നിരിക്കുന്നു. ഈ പാർക്കിന്റെ ഒഴിഞ്ഞ മൂലയിൽ ഒരു അപരിചിതനെ പോലെ ഇരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകളായി ഒരു പാട് സിഗരറ്റ് വലിച്ചു കഴിഞ്ഞു. ഇനിയും വേണം മനസ്സിന്റെ ഈ വിഷമത്തിന് അല്പം ആശ്വാസം കിട്ടണം അജയൻ എഴുനേറ്റ് പെട്ടിക്കടയുടെ നേരെ നടന്നു. ഒന്നു കൂടി കത്തിച്ചു വായിൽ വെച്ചപ്പോൾ ആശ്വാസമായി !. ഫോൺ ശബ്ദി ക്കുന്നു, സുനിതയാണ് . തന്നെ കാണാതെ വിഷമിക്കുന്നുണ്ടാവും. "സന്ധ്യ കഴിഞ്ഞു എവിടെയാണ്. അവൾ ആകാംക്ഷയോടെ ചോദിക്കുന്നു ' വരാം .. വന്നിട്ട് പറയാം...' ചില കാര്യം പറയാനുണ്ട്..."വേഗം വരൂ " അവൾക്കു എന്തോ ഒരു ഭയം പോലെ.. വരാമെന്നു പറഞ്ഞു അജയൻ ഫോൺ വെച്ചു . അവൾക്കറിയില്ലലോ ഇന്ന് താൻ ഓഫീസിൽ പോയിട്ടില്ലയെന്ന്. അല്ലെങ്കിലും അവൾ അങ്ങനെയാണ് എപ്പോഴും വീച്ചുകൊണ്ടിരിക്കും! എരിയുന്ന സിഗരറ്റ് കെട്ടടങ്ങിയപ്പോൾ അജയൻ ഒന്നുകൂടെ കത്തിച്ചു .
ഈയിടെയായി തനിക്കു ചെയിൻ സ്‌മോക്കിങ് ആണ് ട്ടോ.. സൂക്ഷിക്കണം. കൂട്ടുകാരൻ പറയും... പക്ഷെ സുനിത ഒന്നും അറിയില്ല. താൻ വീട്ടിൽ വെച്ചു വലിക്കാറില്ല . കൂട്ടുകാരോട് കൂടി പഠിച്ചതാണ് മനസ്സിൽ എന്തെങ്കിലും വിഷമം വന്നാൽ ആരും കാണാതെ ധാരാളം വലിക്കും. അതൊരു ശീലമായി. പക്ഷെ സുനിതക്കു വെറുപ്പാണ്.. വലിക്കുന്നവരെ, തിയേറ്ററിൽ സിനിമ കാണാൻ ഇരിക്കുമ്പോൾ പുകവലി ആആരോഗ്യത്തിന് ദോഷം എന്ന പരസ്യം വരുമ്പോൾ അവൾ പേടിക്കും.... ക്യാൻസറിന്റെ ഭീകരതയുടെ പരസ്യം കാണാതെ കണ്ണടക്കും.. എന്നിട്ട് പറയും "സിഗരറ്റ് വലിച്ചു കാൻസർ വന്നിട്ട് അവളുടെ അമ്മാവൻ മരിച്ചു. ഒരു ചേച്ചിയും മരിച്ചത്രേ! "ചേച്ചി സിഗരറ്റ് വലിക്കാറില്ലലോ.. പിന്നെ? ത്താൻ ഓരോന്ന് പറഞ്ഞു വിഷയം മാറ്റും. അങ്ങനെ ആ വിഷയത്തിൽ കടക്കാതിരിക്കാൻ ശ്രമിക്കും. തന്റെ ജീവിതത്തിൽ അവളറിയാത്ത ഒരു കാര്യം മാത്രം ഈ പുകവലി. അജയൻ തുടരെ സിഗരറ്റ് വലിച്ചുകൊണ്ടിരുന്നു. വീട്ടിലേക്ക് പോകാൻ തോന്നുന്നില്ല.എങ്ങിനെ അവളോട് ഈ കാര്യം പറയും! അജയൻ ആകെ ആസ്വസ്ഥനായി! തന്റെ ഒരു സർക്കാർ ജോലി യാണ് ആകെയുള്ള സമ്പാദ്യം. പിന്നെ സുനിത, മോൻ... സുനിതയെ താൻ ഇഷ്ടപ്പെട്ടു കല്യാണം കഴിച്ചത് അവളുടെ സ്വത്ത് മോഹിച്ചല്ല. പാവപെട്ട അവളോട് തോന്നിയ ഇഷ്ടം... അവളുടെ നിഷ്കളങ്ക സ്നേഹം, സൗന്ദര്യം... പക്ഷെ തന്റെ അച്ഛൻ എതിർത്തു .. തനിക്കു അവകാശപെട്ടതൊന്നും തന്നില്ല. എല്ലാം അനിയന് എഴുതി കൊടുത്തു .. പക്ഷെ അമ്മ നിസ്സഹായയായിരുന്നു തനിക്കു വേണ്ടി കണ്ണീർ തൂകി അവസാനം ഒന്നു കാണുവാൻ കൂടി ആയില്ല അതിനു മുൻപേ അച്ഛൻ അമ്മയെ അടക്കി .. ഇന്നും മനസ്സിനൊരു വേദനയായി നിൽക്കുന്നു... ഇപ്പോൾ വാടകക്ക് താമസിക്കുന്ന തനിക്കു വീട് ഒരു സ്വപ്നമാണ് .. ഒരു ചെറിയ പ്ലോട്ട് വാങ്ങി അതിൽ ചെറിയ വീടുവെച്ചു താമസിക്കാൻ വലിയ മോഹമാണ് സുനിതക്ക്. അതിനു വേണ്ടി ചെറിയ സമ്പാദ്യം സ്വരു കൂട്ടി വെച്ചു തുടങ്ങിയ സമയം...... കൂട്ടുകാരെല്ലാം ചേർന്ന് ഒരു ബിസിനസ് തുടങ്ങാൻ തീരുമാനിച്ചു. തനിക്കും ഒരു പങ്കാളിയാകണം എന്ന തോന്നൽ.. സുനിതയോട് ചോദിച്ചു. ആദ്യം അവളെതിർത്തെങ്കിലും പിന്നീട് സമ്മതം മൂളി.. ആഗ്രഹിച്ചു വാങ്ങിച്ച കുറച്ചു സ്വർണവും അവൾ തന്നു... എല്ലാം കൂടി ബിസിനസ്സിൽ മുടക്കി... വീട്, കാർ എല്ലാം സ്വപ്നം കണ്ടു സുനിതയും കഴിഞ്ഞു. അവളുടെ സ്വപ്നങ്ങളായിരുന്നു,അതെല്ലാം പ്രതീക്ഷകളായിരുന്നു . ആ ബിസിനസ്സിലെ നേട്ടം സുനിതയോടെന്ത് പറയും എന്നറിയാതെ അജയൻ വിഷമിച്ചു ആ ബിസിനസ്സിന് മുടക്കിയ പണം മുഴുവൻ കൂട്ടുകാരൻ അടിച്ചു കൊണ്ട് പോയത് എങ്ങിനെ പറയും ... അവന്റെ പൊടി പോലും കാണാനില്ല. ആത്മാർഥത സുഹൃത്തായിരുന്നു ... മറ്റു കൂട്ടുകാരും വിഷമത്തിലാണ്. പക്ഷെ അവരൊന്നും തന്നെ പോലെ സാമ്പത്തികശേഷിയില്ലാത്തവരല്ല അജയൻ ബാറിനെ ലക്ഷ്യമാക്കി നടന്നു .. സ്വല്പം മദ്യപിച്ചപ്പോൾ തലയ്ക്കു ലഹരി പടർന്നു. എല്ലാം മറക്കുന്നു.. പിന്നെ മെല്ലെ സ്കൂട്ടർ ഓടിച്ചു വീട്ടിലേക്ക് സുനിത ഉമ്മറത്ത് തന്നെയുണ്ട്... പാതിരാ കഴിഞ്ഞിരിക്കുന്നു . താൻ വരുന്നത് വരെ ഉറങ്ങാതെ കാത്തിരിക്കുന്നവളാണല്ലോ.. പക്ഷേ.. നാലു കാലിൽ വരുന്ന തന്നെ കണ്ടവൾ അന്ധാളിച്ചു .. ഒന്നിനും ഉത്തരം പറഞ്ഞില്ല... കിടക്കയിൽ വീണത് മാത്രം ഓർമയുണ്ട് .രാവിലെ ഉണർന്ന താൻ കാണുന്നത് വല്ലാത്തൊരവസ്ഥയിലുള്ള സുനിതയെയാണ്. മൗനത്തിന്റെ ആഴങ്ങളിലാണവൾ . തൊട്ടാവാടിയായ അവളെ തനിക്ക് ഇങ്ങനെ കാണാൻ കഴിയില്ല അവസാനം അവളുടെ കാലു പിടിച്ചു.... കെഞ്ചി . മാപ്പ്.... മാപ്പ്. എന്തിന്.... അവൾ വാചാലയായി "എല്ലാം ഞാനറിഞ്ഞു. ബിസിനസ്സിൽ പണം പോയത് പോട്ടെ. അത് ഞാനറിഞ്ഞു കൊണ്ടുള്ളതാണല്ലോ പക്ഷെ ഈ മദ്യപാനം സിഗരറ്റുവലി!ഇതെല്ലാം ഞാനറിയാതെ ചെയ്തില്ലെ? എനിക്ക് പൊറുക്കാനാവില്ല പണം ഇനിയും ഉണ്ടാക്കാം പക്ഷേ... ആരോഗ്യം.... ആരോഗ്യം ഉണ്ടെങ്കിലേ പണം വേണ്ടൂ... കൂട്ടുകാരെല്ലാം പറഞ്ഞു . അജയേട്ടൻ ഇനി ഇത് തുടർന്നാൽ ഞാനും മോനും മരിക്കും.. ഏതാ വേണ്ടത് എന്ന് തീരുമാനിക്കൂ .. അവൾ വല്ലാത്ത ആവേശത്തോടെ ഉറപ്പിച്ചു പറഞ്ഞു കൊണ്ടിരുന്നു കണ്ടു നിൽക്കാനാവാതെ അജയൻ അവളുടെ കാലിൽ കെട്ടി പിടിച്ചു മാപ്പ് പറയുകയും സത്യം ചെയ്യുകയും ചെയ്തു. വല്ലാതെ വികാര നിർഭര നിമിഷങ്ങൾ! നഷ്ടപെട്ട പണത്തിനെ ഓർത്തു വിഷമം അജയനും സുനിതക്കുമുണ്ടെങ്കിലും ഇന്നവർ സന്തുഷ്ട്ടരാണ്. സുഖമായി സ്വസ്ഥമായി ജീവിക്കുന്നു... ഏക മകന്റെ നല്ല ഭവിക്കു വേണ്ടി ...... ഗിരിജ. കെ. നായർ
cherukadha erinjuteerum munpe