---
title: "കവിത; ഇരുട്ടിൻസ്വത്വം"
english_title: "poem eruttinswatham "
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/217076/poem-eruttinswatham"
published_at: "2024-07-03T19:29:00+05:30"
category: "Piravom Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668559babbf73_kaviths5.jpg"
keywords: []
---

# കവിത; ഇരുട്ടിൻസ്വത്വം

> **Lead Summary:** **കവിത....** ഇരുട്ടിൻസ്വത്വം ഇരുട്ടായെൻമിഴിക്കുള്ളിൽ വെളിച്ചം വന്നടിച്ചപ്പോ- ളിരുട്ടെല്ലാം മറഞ്ഞെന്നിൽ വെളിച്ചക്കാലം. ഇരുട്ടായെൻചെവിക്കുള്ളിൽ വെളിച്ചം വന്നടിച്ചപ്പോൾ ശ്രുതിത്താളം മറന്നേതോ പടത്താളങ്ങൾ. ഇരുട്ടാമെൻവയറ്റത്തായ് വെളിച്ചം വന്നടിച്ചപ്പോൾ കുതിച്ചേറും മഹാവ്യാധിപ്പരക്കംപാച്ചിൽ. ഇരുട്ടായെൻതലയ്ക്കുള്ളിൽ വെളിച്ചം വന്നിരച്ചപ്പോൾ നരച്ചോരെപ്പറിച്ചെങ്ങോ വളർത്താൻ വിട്ടേ. ഇരുട്ടാകുംകവിക്കുള്ളിൽ വെളിച്ചം വന്നടിച്ചപ്പോ- ളൊഴുക്കേറും പുഴയ്ക്കെല്ലാം ചിറപ്പാലങ്ങൾ. ഇരുട്ടായെൻഭുവിക്കുള്ളിൽ വെളിച്ചം വന്നടിഞ്ഞപ്പോൾ ജപിക്കുന്നോർക്കിടയ്ക്കെല്ലാം മതിൽകെട്ടുന്നോർ. ഇരുട്ടായെൻവനംമൊത്തം വെളിച്ചം വന്നടിച്ചപ്പോ- ളൊലിക്കുമ്പോൾ പിടിക്കും വേരുണക്കപ്പൂതൽ. ഇരുട്ടായെൻമടിക്കുത്തിൽ വെളിച്ചം വന്നടിച്ചപ്പോൾ കുതിച്ചോടും മുറിക്കുള്ളേ അനാഥത്താളം. ഇരുട്ടായെൻവിളയ്ക്കുള്ളിൽ വെളിച്ചം വന്നടിച്ചപ്പോൾ കറുപ്പില്ലാ വെളുത്തോർക്കായ് വിലക്കമ്പോളം. ഇരുട്ടായെൻകടം തീർക്കാൻ വെളിച്ചം വന്നണഞ്ഞപ്പോൾ കഴുത്തോളം ജലം പിന്നെക്കുരുക്കിൻസ്ഥാനം. ഇരുട്ടായെൻമനസ്സെല്ലാം വെളിച്ചത്തിൽ പുതഞ്ഞപ്പോ- ളിരുട്ടോ ഞാൻ മറക്കുന്നീ കറുപ്പിൻസ്വത്വം. ദിനേഷ്‌ ചൊവ്വാണ

## Article Content

**കവിത....** ഇരുട്ടിൻസ്വത്വം ഇരുട്ടായെൻമിഴിക്കുള്ളിൽ വെളിച്ചം വന്നടിച്ചപ്പോ- ളിരുട്ടെല്ലാം മറഞ്ഞെന്നിൽ വെളിച്ചക്കാലം. ഇരുട്ടായെൻചെവിക്കുള്ളിൽ വെളിച്ചം വന്നടിച്ചപ്പോൾ ശ്രുതിത്താളം മറന്നേതോ പടത്താളങ്ങൾ. ഇരുട്ടാമെൻവയറ്റത്തായ് വെളിച്ചം വന്നടിച്ചപ്പോൾ കുതിച്ചേറും മഹാവ്യാധിപ്പരക്കംപാച്ചിൽ. ഇരുട്ടായെൻതലയ്ക്കുള്ളിൽ വെളിച്ചം വന്നിരച്ചപ്പോൾ നരച്ചോരെപ്പറിച്ചെങ്ങോ വളർത്താൻ വിട്ടേ. ഇരുട്ടാകുംകവിക്കുള്ളിൽ വെളിച്ചം വന്നടിച്ചപ്പോ- ളൊഴുക്കേറും പുഴയ്ക്കെല്ലാം ചിറപ്പാലങ്ങൾ. ഇരുട്ടായെൻഭുവിക്കുള്ളിൽ വെളിച്ചം വന്നടിഞ്ഞപ്പോൾ ജപിക്കുന്നോർക്കിടയ്ക്കെല്ലാം മതിൽകെട്ടുന്നോർ. ഇരുട്ടായെൻവനംമൊത്തം വെളിച്ചം വന്നടിച്ചപ്പോ- ളൊലിക്കുമ്പോൾ പിടിക്കും വേരുണക്കപ്പൂതൽ. ഇരുട്ടായെൻമടിക്കുത്തിൽ വെളിച്ചം വന്നടിച്ചപ്പോൾ കുതിച്ചോടും മുറിക്കുള്ളേ അനാഥത്താളം. ഇരുട്ടായെൻവിളയ്ക്കുള്ളിൽ വെളിച്ചം വന്നടിച്ചപ്പോൾ കറുപ്പില്ലാ വെളുത്തോർക്കായ് വിലക്കമ്പോളം. ഇരുട്ടായെൻകടം തീർക്കാൻ വെളിച്ചം വന്നണഞ്ഞപ്പോൾ കഴുത്തോളം ജലം പിന്നെക്കുരുക്കിൻസ്ഥാനം. ഇരുട്ടായെൻമനസ്സെല്ലാം വെളിച്ചത്തിൽ പുതഞ്ഞപ്പോ- ളിരുട്ടോ ഞാൻ മറക്കുന്നീ കറുപ്പിൻസ്വത്വം. ദിനേഷ്‌ ചൊവ്വാണ

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/217076/poem-eruttinswatham)