ഇടുക്കി: ഇന്നലെ രാവിലെ മുതൽ തകർത്ത്മ പെയ്ത മഴയിൽ മുറിഞ്ഞ പുഴയ്ക്ക് സമീപം പുല്ലുപാറയിലുണ്ടായ ഉരുൾ പൊട്ടലിൽ ഉണ്ടായ അപകടം ഉണ്ടായതുമുതൽ മുതൽ അവസാനം വരെ രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടവരാണ് പ്രൈവറ്റ് ബസ് തേജസിലെ ജീവനക്കാരും കെ എസ് ആർ ടി സി ജീവനക്കാരും രണ്ട് ടാക്സി ഡ്രൈവർ മാരും.
കെ എസ് ആർ ടി സി കണ്ടക്ടർ ജെയ്സൺ രക്ഷപെടുത്തിയത് വില പെട്ട മൂന്ന് ജീവനുകലായിരുന്നു.കെ എസ് ആർ ടി സി ബസിനു പുറകിൽ വന്ന കാർ യാത്രികർ ബ്ലോക്കിൽ കിടന്നപ്പോൾ പുറത്ത് ഇറങ്ങരുത് എന്ന് പറഞ്ഞത് കേൾക്കാത്ത കാറിൽ നിന്നും പുറത്തേക് ഇറങ്ങുമ്പോൾ കുതിച്ചെത്തിയ മല വെള്ള പാച്ചിലിൽ പെട്ട ഒഴുകി വന്ന മൂന്ന് പേരെ ജെയ്സൺ ബസിലേക്ക് വലിച്ചു കേറ്റി രക്ഷിക്കുകയായിരുന്നു.
മണ്ണ് മാറ്റാൻ വന്ന ജെ സി ബി യുടെ മുകളിൽ വരെ മണ്ണിടിഞ്ഞു അപകടമുണ്ടായി. അതുകൊണ്ട് മണ്ണ് മാറ്റാൻ താമസം ഉണ്ടായി. തുടർന്ന് തേജസ്സ് ബസിലെ യാത്രക്കാരെ പുറകിൽ വന്ന കെ എസ് ആർ ടി സിയിൽ കയറ്റി സുരക്ഷിതരാക്കി. ഉച്ചക്ക് യാത്രകാർക്ക് ജീവനക്കാർ പറ്റുന്ന രീതിയിൽ കുടിവെള്ളവും ഭക്ഷണവും എത്തിച്ചു നല്കുക ആയിരുന്നു. നെടുംകണ്ടം- ചങ്ങനാശേരി റൂട്ടിലെ തേജസ്സ് ബസിലെ ജീവനക്കാരൻ കണ്ടക്ടർ പ്രവിണ്, ഡ്രൈവർ സുരാജ്, എരുമേലി ഡിപ്പോയിലെ കെ എസ് ആർ ടി സി കണ്ടക്ടർ ജെയ്സൺ,ഡ്രൈവർ, ടാക്സി ഡ്രൈവർമാരായ നിതിൻ, റിയാസ് എന്നിവരാണ് യാത്രക്കാരുടെ രക്ഷകരായത്. റോഡ് പൂർണമായും ബ്ലോക്ക് ആയതോടെ യാത്രക്കാരെ മുറിഞ്ഞ പുഴ പള്ളിയിലും പീരുമെടു കോളേജിലും മറ്റും സുരക്ഷിതമായി എത്തിച്ച ശേഷമാണ് ഇവർ സ്വന്തം വീടുകളിൽ എത്തിയത്
Bus crews and taxi drivers rescue passengers in a landslide in Pullupara