പറവൂർ : (piravomnews.in) ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി മൂത്തകുന്നത്ത് സർവീസ് റോഡിലേക്ക് കടക്കാൻപറ്റാതിരുന്ന 16 വീട്ടുകാർക്കും മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടലിൽ വഴിയൊരുങ്ങുന്നു.
മൂത്തകുന്നം കവലയുടെ സമീപത്തുള്ളവരാണ് പുറത്തേക്കിറങ്ങാൻ വഴിയില്ലാതെ പ്രതിസന്ധിയിലായത്. ഈ ഭാഗത്ത് സർവീസ് റോഡിന്റെ കാന മൂന്ന് മീറ്ററോളം ഉയരത്തിൽ പണിതതാണ് തിരിച്ചടിയായത്.

മഴ കനത്തതോടെ വെള്ളക്കെട്ടും രൂക്ഷമായി. വിഷയം ശ്രദ്ധയിൽ പ്പെട്ട മന്ത്രിയുടെ നിർദേശമനുസരിച്ച് ദേശീയപാത അതോറിറ്റി പ്രോജക്ട് മാനേജർ ജോൺ ജീവന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വ രാവിലെ സ്ഥലം സന്ദർശിച്ചു.
Construction of National Highway 66; 16 households will also be provided with access
