കളമശേരി : (piravomnews.in) ഏലൂർ വടക്കുംഭാഗം പാട്ടുപുരയ്ക്കൽ ഭഗവതി ക്ഷേത്രവളപ്പിലെ ആൽമരം പിളർന്നുവീണ് രണ്ടുപേർക്ക് പരിക്കേറ്റു.
മഞ്ഞുമ്മൽ ഗാർഡിയൻ എയ്ഞ്ചൽസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക ചേരാനല്ലൂർ തോട്ടയ്ക്കകത്ത് വീട്ടിൽ സ്ലെഷിൻ സാജു (48), ഒമ്പതാം ക്ലാസ് വിദ്യാർഥിനി കീർത്തി കൃഷ്ണകുമാർ (14) എന്നിവർക്കാണ് പരിക്കേറ്റത്. സ്ലെഷിൻ ഏലൂർ വടക്കുംഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ്.

ഇരുവരും സ്കൂൾ ബസ് കാത്തുനിൽക്കുകയായിരുന്നു. ചൊവ്വ രാവിലെ എട്ടോടെയാണ് അപകടം.തലയ്ക്ക് ഗുരുതര പരിക്കേറ്റ കീർത്തി, അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഏലൂർ വടക്കുംഭാഗം മന്ത്രപ്പറമ്പിൽ കൃഷ്ണകുമാറിന്റെയും വിജയലക്ഷ്മിയുടെയും മകളാണ് വലതു കാൽമുട്ടിനും പാദത്തിനും പരിക്കേറ്റ സ്ലെഷിനെ മഞ്ഞുമ്മൽ സെന്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആൽമരത്തിന്റെ കടയോടുചേർന്നുള്ള ഭാഗം കേടായതിനെത്തുടർന്ന് പിളർന്ന് വീഴുകയായിരുന്നു.നിരവധി പേരുണ്ടായിരുന്ന ബസ് സ്റ്റോപ്പിൽനിന്ന് യാത്രക്കാരെ കയറ്റി സ്വകാര്യ ബസ് പോയതിനുപിന്നാലെയാണ് മരം വീണത്. ഇതിനാൽ വൻദുരന്തം ഒഴിവായി.
Student and teacher injured after falling banyan tree
