കുഞ്ഞു മേനിയിൽ കാമം കണ്ട് പിച്ചിച്ചീന്തിയ പിതൃസഹോദരൻ്റെ ഫോണിൽ അശ്ലീലദൃശ്യങ്ങളുടെ ശേഖരം

കുഞ്ഞു മേനിയിൽ കാമം കണ്ട് പിച്ചിച്ചീന്തിയ പിതൃസഹോദരൻ്റെ ഫോണിൽ അശ്ലീലദൃശ്യങ്ങളുടെ ശേഖരം
May 22, 2025 08:13 PM | By Amaya M K

എറണാകുളം : (piravomnews.in) കേരളീയ മനസാക്ഷിയെ നടുക്കിയ സംഭവത്തിൽ പൊലീസ് ഉത്തരങ്ങൾ തേടുകയാണ്. പിഞ്ചുമകളെ അമ്മ കൊന്നുകളഞ്ഞതെന്തിന് എന്ന ചോദ്യത്തിന് ഉത്തരമാവുകയാണോ പുതിയ വെളിപ്പെടുത്തലുകൾ.

കുഞ്ഞു മേനിയിൽ കാമം കണ്ട് പിച്ചിച്ചീന്തിയ പിതൃസഹോദരൻ്റെ ഫോണിൽ അശ്ലീലദൃശ്യങ്ങളുടെ ശേഖരം. എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞുകൊന്ന നാല് വയസുകാരി മരണ ദിവസം പോലും ലൈംഗിക പീഡനത്തിന് ഇരയായ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

പ്രതിയായ പിതാവിന്റെ സഹോദരൻ ലൈംഗിക വൈകൃതങ്ങളുള്ള ആളായിരുന്നെന്ന് പൊലീസ് വെളിപ്പെടുത്തൽ. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. കുട്ടിയെ ഇയാൾ നിരന്തരം ക്രൂരപീഡനത്തിന് ഇരയാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട ദിവസവും ഇയാൾ ലൈംഗികാതിക്രമം നടത്തിയതായാണ് വിവരം.

പ്രതി ഇക്കാര്യം പോലീസിനോട് സമ്മതിച്ചിട്ടുണ്ടത്രേ. വീട്ടിൽ കുട്ടിയുമായി ഏറ്റവും അടുപ്പമുള്ളയാളായിരുന്നു പിതാവിന്റെ സഹോദരൻ. ഇത് മുതലെടുത്താണ് ഇയാൾ കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിരുന്നതെന്നാണ് വിവരം. ചോദ്യംചെയ്യലിൽ ആദ്യം പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല.

എന്നാൽ, തെളിവ് നിരത്തിയുള്ള പോലീസിന്റെ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം ഏറ്റുപറയുകയായിരുന്നു. തനിക്ക് അബദ്ധം പറ്റിയെന്നായിരുന്നു പ്രതിയുടെ മൊഴി. കഴിഞ്ഞ ഒന്നര വർഷമായി ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ സമ്മതിച്ചത്.

പ്രതിയെ ചോദ്യംചെയ്യുന്നതിനൊപ്പം ഇയാളുടെ ഫോൺ പോലീസ് പരിശോധിച്ചിരുന്നു. സ്റ്റേഷനിൽ വെച്ചുതന്നെ ഫോൺ തുറന്നുനോക്കിയപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. പ്രതി ലൈംഗികവൈകൃതങ്ങൾക്ക് അടിമയെന്നാണ് പോലീസ് സംശയിക്കുന്നത്. അശ്ലീലദൃശ്യങ്ങളുടെ ശേഖരം തന്നെ ഫോണിലുണ്ടെന്നാണ് വിവരം.

ഇയാളെ വിശദമായി ചോദ്യംചെയ്യുന്നതിലൂടെ കേസിൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്. ആദ്യഘട്ടം ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം നിഷേധിച്ചു. എന്നാൽ തെളിവുകളടക്കം നിരത്തിയുള്ള ചോദ്യം ചെയ്യലിൽ പ്രതി പൊട്ടിക്കരഞ്ഞ് കുറ്റം സമ്മതിക്കുകയായിരുന്നുവെന്നു.

'കുഞ്ഞ് കൊല്ലപ്പെട്ടല്ലോ, ഇനിയില്ലാല്ലോ...' എന്നൊക്കെ പറഞ്ഞായിരുന്നു ആദ്യം പ്രതി വിലപിച്ചത്. പിന്നീട് കുട്ടിയുടെ ദേഹത്തെ മുറിവുകളെക്കുറിച്ച് പോലീസ് ചോദിച്ചു. ഒടുവിൽ പ്രതി പൊട്ടിക്കരഞ്ഞുകൊണ്ട്, അബദ്ധം പറ്റിയെന്നുപറഞ്ഞ് കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്നാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

A collection of pornographic images was found on the phone of a paternal uncle who was sexually assaulted after seeing a child's penis.

Next TV

Related Stories
എറണാകുളത്തു പെൺകുട്ടിയെ കാണാനില്ലെന്നു പരാതി

May 22, 2025 07:59 PM

എറണാകുളത്തു പെൺകുട്ടിയെ കാണാനില്ലെന്നു പരാതി

സഹോദരിയും ഭർത്താവും 20-ാംതിയ്യതി രാത്രി 7മണിക്ക് ജോലിക്കു പോയി തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടി വീട്ടിലില്ലെന്ന്...

Read More >>
ആലുവയിൽ വെച്ച് കാണാതായ പെൺക്കുട്ടിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി

May 20, 2025 09:37 AM

ആലുവയിൽ വെച്ച് കാണാതായ പെൺക്കുട്ടിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി

തിരുവാങ്കുളത്ത് നിന്ന് യാത്രയ്ക്കിടെ കാണാതായ മൂന്നുവയസുക്കാരിയുടെ മൃതദേ ദേഹം...

Read More >>
കളമശ്ശേരിയിൽ മിന്നലേറ്റ് സ്ത്രീയ്‌ക്ക് ദാരുണാന്ത്യം

May 17, 2025 12:12 PM

കളമശ്ശേരിയിൽ മിന്നലേറ്റ് സ്ത്രീയ്‌ക്ക് ദാരുണാന്ത്യം

ലൈല എന്ന സ്ത്രീയാണ് മരിച്ചത്. ഇന്നലെ രാത്രി 10.45 ലൈലയ്‌ക്ക് മിന്നലേറ്റത്. തുടർന്ന് മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക്...

Read More >>
ഉറപ്പുകളെല്ലാം പാഴായി; കളമശേരിയിലെ ക്യാമറകളിൽ പടം പതിയുന്നില്ലെന്നു പരാതി

May 13, 2025 11:12 AM

ഉറപ്പുകളെല്ലാം പാഴായി; കളമശേരിയിലെ ക്യാമറകളിൽ പടം പതിയുന്നില്ലെന്നു പരാതി

ക്യാമറകൾക്കു ചുവട്ടിൽ മാലിന്യം വലിച്ചെറിഞ്ഞിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു പ്രതിപക്ഷനേതാവ് കെ.കെ.ശശി കൗൺസിൽ യോഗത്തിൽ...

Read More >>
വിക്രാന്തിന്റെ ‘ലൊക്കേഷൻ’ ചോദിച്ചയാൾ അറസ്റ്റിൽ

May 13, 2025 11:05 AM

വിക്രാന്തിന്റെ ‘ലൊക്കേഷൻ’ ചോദിച്ചയാൾ അറസ്റ്റിൽ

ഇന്ത്യ–പാക്ക് സംഘർഷം രൂക്ഷമാകുന്നതിനിടെ എത്തിയ ഫോൺ കോൾ നാവികസേന ഗൗരവമായെടുത്തു. രാത്രി തന്നെ എഫ്ഐആർ റജിസ്റ്റർ ചെയ്ത ഹാർബർ പൊലീസ് മുജീബിനെ...

Read More >>
കളഞ്ഞുകിട്ടിയ 2.5 പവൻ സ്വർണ ചെയിൻ തിരികെ ഏൽപിച്ചു ഗ്യാസ് ഏജൻസി ജീവനക്കാരൻ

May 13, 2025 10:54 AM

കളഞ്ഞുകിട്ടിയ 2.5 പവൻ സ്വർണ ചെയിൻ തിരികെ ഏൽപിച്ചു ഗ്യാസ് ഏജൻസി ജീവനക്കാരൻ

ജോലിക്കു പോകുന്ന തിരക്കിലായിരുന്നതിനാൽ സ്വർണചെയി‍ൻ പോക്കറ്റിലിട്ടു. പിന്നീട് ഇക്കാര്യം മറന്നു പോയി. പിറ്റേദിവസം ഷർട്ട് അലക്കുന്നതിനായി...

Read More >>
Top Stories










News Roundup






Entertainment News