അങ്കമാലി : (piravomnews.in) കറുകുറ്റി പഞ്ചായത്തിലെ ഏഴാറ്റുമുഖം, മുന്നൂർപ്പിള്ളി പ്രദേശങ്ങളിൽ കാട്ടാനകളുടെ ആക്രമണത്തിൽ കൃഷി നശിച്ചവർക്ക് അടിയന്തരസഹായം എത്തിക്കണമെന്ന് ആവശ്യം.
കാട്ടാനകളുടെ വരവ് ഒരാഴ്ചയായി നാട്ടുകാരുടെ ഉറക്കംകെടുത്തി. തിങ്കൾ രാത്രി ഏഴ് ആനകളാണ് മുന്നൂർപ്പിള്ളിയിൽ എത്തിയത്.
ചാലക്കുടിപ്പുഴ കടന്നെത്തുന്ന ആനക്കൂട്ടം വാഴ, തെങ്ങ്, ജാതി, പ്ലാവ്, മറ്റു ഫലവൃഷങ്ങൾ എന്നിവ നശിപ്പിച്ചു. ജനജീവിതം സംരക്ഷിക്കുന്നതിൽ വനംവകുപ്പ് അധികാരികൾ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ സിപിഐ എം ലോക്കൽ സെക്രട്ടറി കെ പി അനീഷും എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് ജോണി മൈപ്പാനും സന്ദർശിച്ചു. വനാതിർത്തികളിൽ വൈദ്യുതവേലികൾ സ്ഥാപിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
The #arrival of #wild #animals; The #locals have been #sleeping for a #week