കളമശേരി : (piravomnews.in) ‘ഗുരുവായൂരമ്പലനടയിൽ’ സിനിമയുടെ ചിത്രീകരണത്തിനായി സെന്റ് ആന്‍സ് സ്കൂളിന് സമീപം ഫാക്ടിന്റെ സ്ഥലത്ത് ഒരുക്കിയ സെറ്റിന്റെ അവശിഷ്ടങ്ങൾ കത്തിച്ചത് മലിനീകരണത്തിന് ഇടയാക്കിയെന്ന് ആരോപണം.
ബുധൻ പകൽ മൂന്നോടെ ഫൈബർ, മരക്കഷ്‌ണങ്ങൾ, പ്ലാസ്റ്റിക്, തെർമൊകോൾ, പേപ്പർ, ചാക്ക്, തുണി എന്നിവ ഏഴിടങ്ങളിലായി കൂട്ടിയിട്ടാണ് കത്തിച്ചത്. ശ്വാസതടസ്സം നേരിട്ടതോടെ സമീപവാസികൾ അറിയിച്ചതനുസരിച്ച് അഞ്ചോടെ ഏലൂരിൽനിന്ന് ആദ്യ അഗ്നി രക്ഷാസേന യൂണിറ്റ് എത്തി.
തുടർന്ന് ഗാന്ധിനഗർ, പറവൂർ, ആലുവ, തൃക്കാക്കര നിലയങ്ങളിൽനിന്ന് അഗ്നി രക്ഷാസേന യൂണിറ്റുകളെത്തി.
പുക ഉയരുന്നത് അവസാനിക്കാത്തതിനാൽ മണ്ണുമാന്തി യന്ത്രമെത്തിച്ച് മാലിന്യക്കൂനയിളക്കി വെള്ളം ഒഴിച്ച് രാത്രി വൈകിയും സേനാംഗങ്ങൾ തീയണയ്‌ക്കുകയാണ്. ഗുരുവായൂരമ്പലത്തിന്റെ കൂറ്റൻ മാതൃക ഒരുക്കിയാണ് സിനിമ ചിത്രീകരിച്ചത്.
It is #alleged that the #burning of the #remains of the #cinema #set led to #pollution; The #natives have #trouble #breathing