ആലുവ : (piravomnews.in) കുട്ടമശേരിയിലും ആലുവയിലും വീടുകളില്‍ കവര്‍ച്ച നടത്തിയ ഉത്തരാഖണ്ഡ് സ്വദേശികളായ ഡാനിഷ്, ഷെഹ്ജാദ് എന്നിവരെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി അജ്മീറിൽനിന്ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
ഇതിനായി ആലുവ പൊലീസ്‌സംഘം കഴിഞ്ഞദിവസം രാജസ്ഥാനിലെ അജ്മീറിലേക്കു പുറപ്പെട്ടിരുന്നു. ഞായർ അതിരാവിലെ അജ്മീർ എക്സ്പ്രസ് ട്രെയിനിൽ അതീവ സുരക്ഷയോടെയാണ് പ്രതികളെ ആലുവയിൽ എത്തിച്ചത്.
ആലുവ ജുഡീഷ്യൽ മജിസ്ട്രേറ്റിനുമുമ്പിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്ത് ആലുവ സബ് ജയിലിൽ അടച്ചു. തിങ്കൾ രാവിലെ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി ആലുവ പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.
പ്രതികളെ ആലുവയിലേക്കു കൊണ്ടുവരാന്‍ കോടതിയുടെ അനുമതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് അന്വേഷണസംഘം പലവട്ടം അജ്മീറിൽ പോയിരുന്നെങ്കിലും പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചിരുന്നില്ല.
കവർച്ചയ്ക്കുശേഷം അജ്മീറിലേക്കുപോയ പ്രതികളെ പിടികൂടാൻ ആലുവ പൊലീസ് അജ്മീറിൽ എത്തിയിരുന്നു. പിടികൂടാനുള്ള ശ്രമത്തിനിടെ ഇവര്‍ അന്വേഷണ സംഘത്തിനെതിരെ വെടിയുതിര്‍ത്തു.
ഇതോടെ പ്രതികള്‍ അവിടെ റിമാന്‍ഡിലായി. ഇതിന്റെ അന്വേഷണം പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് ആലുവ പൊലീസിന് പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചത്.
#Aluva #theft; The #accused were #brought to #Kerala from #Ajmer