പിറവം...(piravomnews.in) പിറവം നഗരസഭ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ നറുക്ക് വീണ ആളെ തോല്പിച്ചു; വരണാധിക്കാരിക്ക് തെറ്റിയെന്ന് എൽ ഡി എഫ്. തോറ്റയാളെ ജയിച്ചതായി പ്രഖ്യാപിച്ചെന്ന് പരാതി സി.പി.ഐ ഉന്നയിച്ചിരുന്നു. ജനുവരി 31 ന് നടന്ന ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ ചട്ടം ബി ആയിരുന്നു വരണാധികാരി പാലിക്കേണ്ടത്. കാരണം രണ്ട് പേരാണ് മത്സരിക്കാൻ ഉണ്ടായിരുന്നത്.
ചട്ടപ്രകാരം വോട്ട് സമമായി വന്നാൽ നറുക്കെടുത്ത് വിജയിയെ പ്രഖ്യാപിക്കണം. രണ്ടുപേരുടെ പേര് എഴുതിയിട്ട് നറുക്കെടുത്തപ്പോൾ ജൂലി സാബുവിന്റെ പേരാണ് കിട്ടിയത് എന്നാൽ വരണാധിക്കാരി പ്രഖ്യാപിച്ചത് ജിൻസി രാജുവിന്റെ പേരാണ് . അദ്ദേഹം ചട്ടം സി ആണ് നോക്കിയത് എന്ന് സമ്മതിച്ചതായി പത്രസമ്മേളനത്തിൽ എൽ ഡി എഫ് പറഞ്ഞു. ചട്ടം സി അനുവർത്തിക്കേണ്ടത് രണ്ടിൽ കൂടുതൽ സ്ഥാനാർത്ഥികൾ വരുമ്പോഴാണ്. എൽ.ഡി.എഫ് അംഗവും മുൻ ചെയർപേഴ്‌സണുമായ ഏലിയാമ്മ ഫിലിപ്പിന്റെ വോട്ട് അസാധുവായിരുന്നു. ഇതിനെ തുടർന്ന് നടന്ന നറുക്കെടുപ്പിൽ സി.പി.ഐ അംഗം ജൂലി സാബുവിന്റെ പേരായിരുന്നു ലഭിച്ചത്. എന്നാൽ വരണാധികാരി പേര് ലഭിച്ചയാളെ തോറ്റതായും യു.ഡി.എഫ് സ്ഥാനാർഥി ജിൻസി രാജുവിനെ വിജയിയായും പ്രഖ്യാപിക്കുകയായിരുന്നു. രണ്ടിലധികം സ്ഥാനാർത്ഥികൾ ഉണ്ടങ്കിൽ ചെയ്യേണ്ട നടപടിക്രമങ്ങളാണ് വരണാധികാരി സ്വീകരിച്ചത്. ഇത് ചട്ടലംഘനമാണെന്ന് സി.പി.ഐ പിറവം മണ്ഡലം സെക്രട്ടറി അഡ്വ.ജിൻസൺ വി പോൾ പറഞ്ഞു. തെറ്റായ നടപടിക്കെതിരെ ഇലക്ഷൻ കമ്മീഷനെയും, കോടതിയെയും സമീപിക്കുമെന്ന് അഡ്വ.ജൂലി സാബുവും പറഞ്ഞു
Piravam Municipal Corporation Chairperson Election: Defeated the person who fell by lot; LDF said that the candidate was wrong