കോതമംഗലം.... ചെരിപ്പ് വാങ്ങാതെ പോയ കുടുംബത്തേ കടയുടമകൾ റോഡിലിട്ട് തല്ലുന്നതിന്റെ തെളിവുകൾ പുറത്ത്. നേര്യംമംഗലം സ്വദേശികളായ കടയുടമകൾ ആണ് അക്രമം അഴിച്ചു വിട്ടത്.
തൃക്കാരിയൂർ സ്വദേശികളായ വിപിൻ,പ്രിയ ദമ്പതികൾക്കും,പിഞ്ചുകുട്ടിക്കുമാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ഇവരുടെ ചെരിപ്പ് കടയിൽ കയറിയ ശേഷം ഇഷ്ടപെട്ട ചെരിപ്പ് ഇല്ലാത്തതിനാൽ വാങ്ങാതെ പോയ കുടുംബത്തെ കടയുടമകൾ സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
കൊച്ചി ധനുഷ്ക്കോടി ദേശീയ പാതയിൽ നേര്യമംഗലം ടൗണിലാണ് സംഭവം നടന്നത്. അമ്മയും കൈക്കുഞ്ഞിനേയും നിലത്തിട്ട് ചവിട്ടി ഭർത്താവിയും തല്ലി ചതയ്ക്കുകയായിരുന്നു. നേര്യമംഗത്തെ ചാലിൽ എന്ന ചെരിപ്പ് കടയുടെ മുന്നിലായിരുന്നു സംഭവം. ഈ ചെരിപ്പ് കടയിൽ കോതമംഗലം തൃക്കാരിയൂർ സ്വദേശികളായ നടുമുറിയ്ക്കൽ വീട്ടിൽ വിപിൻ ഭാര്യ പ്രിയങ്ക എന്നിവർ ചെരിപ്പ് വാങ്ങാൻ എത്തി. പ്രിയങ്കയുടെ കൈയ്യിൽ കൈ കുഞ്ഞും ഉണ്ടായിരുന്നു. ചെരിപ്പുകൾ ഇഷ്ടപെടാത്തതിനൽ കുടുംബം മറ്റൊരു കടയിൽ നോക്കട്ടേ എന്ന് പറഞ്ഞ് പുറത്തിറങ്ങി. എന്നാൽ ഇവിടെ നിന്നും ചെരിപ്പ് വാങ്ങുന്നില്ലേൽ കടക്ക് മുന്നിൽ റോഡ് വക്കിൽ പാർക്ക് ചെയ്ത് കാറും എടുത്ത് മാറ്റണം എന്ന തർക്കം ഉണ്ടാവുകയായിരുന്നു. കടയുടമ ചാലിൽ വീട്ടിൽ ജയൻ , സഹോദരൻ വർഗ്ഗീസ് എന്നിവരെ ജാമ്യമില്ലാവകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു
There is no evidence that the shopkeepers beat the family who did not buy shoes on the road