അടുത്തിടെ, ഒന്നര നൂറ്റാണ്ട് മുമ്പ്, ബുബോ ജനുസ്സിൽ പെട്ട ഷെല്ലി-ഉഹു (ലാറ്റിൻ നാമം: ബുബോ ഷെല്ലി) എന്ന കൂറ്റൻ മൂങ്ങയെ ആഫ്രിക്കയിലെ മഴക്കാടുകളിൽ കാണപ്പെട്ടു. ഒക്ടോബർ 16 ന് രണ്ട് ബ്രിട്ടീഷ് ശാസ്ത്രജ്ഞരാണ് പക്ഷിയെ കണ്ടത്, 150 വർഷത്തോളമായി ആഫ്രിക്കൻ മഴക്കാടുകളിൽ നിന്ന് അപ്രത്യക്ഷമായിരുന്ന ഭീമൻ മൂങ്ങയെ ആണ്കണ്ടെത്തിയത്.
ഭീമൻ മൂങ്ങയെ ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ലൈഫ് സയൻസസ് വിഭാഗം ശാസ്‌ത്രജ്‌ഞരായ ഡോ.ജോസഫ് തോബിയാസ്, സോമർസൈറ്റിൽ നിന്നുള്ള സ്വതന്ത്ര പരിസ്‌ഥിതി പ്രവർത്തകനായ ഡോ.റോബർട്ട് വില്യംസ് എന്നിവരാണ് കണ്ടെത്തിയത്. പടിഞ്ഞാറൻ ആഫ്രിക്കയിലെ ഖാന വനമേഖലയിലാണ് നൂറ്റാണ്ടുകളോളം ഒളിവിലായിരുന്ന ഭീമൻ മൂങ്ങ ശാസ്‌ത്രജ്‌ഞരുടെ കണ്ണിൽപെട്ടത്.
കഴിഞ്ഞ ആഴ്‌ചയായിരുന്നു ഈ അപൂർവ കാഴ്‌ചയ്‌ക്ക് അവസരമൊരുങ്ങിയത്. പത്തോ പതിനഞ്ചോ മിനിറ്റ് മാത്രമാണ് മൂങ്ങയെ ഇവർക്ക് കാണാനായത്. ഇതിനിടെ അതിന്റെ ദൃശ്യങ്ങൾ വ്യക്‌തമായി പകർത്താൻ സാധിച്ചു എന്നത് ശാസ്‌ത്രജ്‌ഞർക്ക് നേട്ടമായി. കറുത്ത കണ്ണുകളും മഞ്ഞ കൊക്കും വലിയ രൂപവുമുള്ള ആ ഭീമൻ ഗവേഷകർ കാലങ്ങളായി തേടിക്കൊണ്ടിരുന്ന അത്യപൂർവ പക്ഷിയാണെന്ന് തിരിച്ചറിയാൻ ഈ ചിത്രങ്ങൾ ധാരാളമായിരുന്നു.
The giant owl that disappeared from the African rainforest a century ago has been found