പിറവം : (piravomnews.in) അറ്റകുറ്റപ്പണികളും നവീകരണവും നിലച്ചതോടെ നഗരസഭ പൊതുമാർക്കറ്റ് നാശത്തിലേക്ക്.
12 വർഷം മുൻപാണു കൂടുതൽ സൗകര്യങ്ങളോടെ നവീകരണം പൂർത്തിയാക്കി മാർക്കറ്റ് തുറന്നത്. തറ നിലയിൽ മത്സ്യ, മാംസ പച്ചക്കറി മാർക്കറ്റ് തുറന്നത്.
തറ നിലയിൽ മത്സ്യ, മാംസ പച്ചക്കറി മാർക്കറ്റും ഒന്നും രണ്ടും നിലയിൽ വാണിജ്യ ആവശ്യൾക്കുള്ള മുറികളുമാണ് കോംപ്ലക്സിൽ ഉണ്ടായിരുന്നത്. മറ്റു സ്ഥാപനങ്ങൾക്കു പുറമേ പിറവത്ത് അനുമതിയായ മുനിപ്പൽ കോടതിയും ബവ്റിജസ് ഒൗട്‌ലെറ്റും ഇവിടെ ആരംഭിച്ചു.
കോടതി പ്രവർത്തനം അടുത്തയിടെ മിനി സിവിൽ സ്റ്റേഷനിലേക്കു മാറ്റി. ഉയർന്ന വാടകയും മറ്റും കാരണം കോംപ്ലക്സിലെ ഭൂരിഭാഗം മുറികളും വാടകക്കാർ ഒഴിഞ്ഞു. പെയിന്റിങ്ങും അനുബന്ധ ജോലികളും നടത്താത്തതിനാൽ മുറികളുടെ ഷട്ടറുകൾ തുരുമ്പെടുത്തു.
മാർക്കറ്റിനുള്ളിലെ ആവശ്യങ്ങൾക്കു വൈദ്യുതി ലഭിക്കുമെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച മാലിന്യ സംസ്കരണ പ്ലാന്റും തകർച്ചയിലാണ്.മാർക്കറ്റിനുള്ളിലേക്ക് ആരും എത്താതായതോടെ ശേഷിക്കുന്ന വ്യാപാരികളും പ്രതിസന്ധി നേരിടുന്നു. രാത്രി ലഹരി ഉപയോഗിക്കുന്നവരുടെ വിളയാട്ടവും പതിവാണെന്നു പരാതി ഉണ്ട്.
No #maintenance; #Piravam #municipality to #public #market #destruction