#murder | യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആംബുലൻസിൽ കയറ്റി വിട്ട സംഭവം; അഞ്ച് പേർ പിടിയിൽ

#murder | യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആംബുലൻസിൽ കയറ്റി വിട്ട സംഭവം; അഞ്ച് പേർ പിടിയിൽ
Sep 25, 2024 10:43 AM | By Amaya M K

തൃശൂർ: ( piravomnews.in )കൈപ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി ആംബുലൻസിൽ കയറ്റി വിട്ട സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. കണ്ണൂരിൽ നിന്നുള്ള കൊലയാളി സംഘത്തിലെ ഒരാൾ ഉൾപ്പെടെ പിടിയിലായിട്ടുണ്ട്.

പിടിയിലായ മറ്റുള്ളവർ കൈപ്പമംഗലം സ്വദേശികളാണ്. ഡോക്ടറുടെ മൊഴിയെടുത്ത ശേഷം പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും മുഖ്യപ്രതി മുഹമ്മദ് സാദിഖ് ഉൾപ്പെടെയുള്ളവർ വൈകാതെ വലയിലാകുമെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട അരുണിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.

കഴിഞ്ഞ ദിവസമാണ് ഇറിഡിയം നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതിന്റെ പ്രതികാരത്തിൽ കോയമ്പത്തൂർ സ്വദേശി അരുണിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.

തുടർന്ന് മൃതദേഹം ആംബുലൻസ് വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് കയറ്റി അയച്ച ശേഷം പ്രതികൾ മുങ്ങി. അരുൺ, സുഹൃത്ത് ശശാങ്കൻ എന്നിവർ അപകടത്തിൽപ്പെട്ട് വഴിയിൽ കിടക്കുകയാണെന്ന് പറഞ്ഞാണ് പ്രതികൾ തൃശൂരിലെ ആംബുലൻസ് ഡ്രൈവറെ വിളിച്ചുവരുത്തിയത്.

ആംബുലൻസ് എത്തിയപ്പോൾ അരുൺ ചോരയിൽ കുളിച്ച് റോഡിൽ കിടക്കുകയായിരുന്നു. പരിക്കേറ്റ ശശാങ്കൻ സമീപത്തുള്ള കാറിൽ ഉണ്ടായിരുന്നു. ശശാങ്കൻ ഉൾപ്പെടെ നാല് പേരായിരുന്നു കാറിലുണ്ടായിരുന്നത്.

അരുണിനെയും ശശാങ്കനെയും ആംബുലൻസിൽ കയറ്റിവിട്ട ശേഷം പിന്നാലെ എത്താമെന്ന് മൂന്നംഗ സംഘം ഡ്രൈവറോട് പറഞ്ഞു. തുടർന്ന് ആംബുലൻസ് അതിവേഗം ആശുപത്രിയിൽ എത്തി. എന്നാൽ മൂന്നംഗ സംഘം മുങ്ങി.

അരുണിന്റെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചതോടെയാണ് നടന്ന കാര്യങ്ങൾ ശശാങ്കൻ വെളിപ്പെടുത്തുന്നത്. ഇറിഡിയം നൽകാമെന്ന് പറഞ്ഞ് കണ്ണൂർ സ്വദേശിയായ സാദിഖിൽ നിന്ന് താനും അരുണും ചേർന്ന് 10 ലക്ഷം രൂപ കൈപ്പറ്റിയിരുന്നുവെന്ന് ശശാങ്കൻ വെളിപ്പെടുത്തി.

ഇറിഡിയം വീട്ടിൽ വെച്ചാൽ അഭിവൃദ്ധി ഉണ്ടാകുമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. എന്നാൽ, തട്ടിപ്പ് മനസിലാക്കിയ സാദിഖും സംഘവും അരുണിനെയും ശശാങ്കനെയും പാലിയേക്കര ടോൾ പ്ലാസയിലേയ്ക്ക് വിളിച്ചു വരുത്തി.

കാറിൽ സമീപത്തെ എസ്റ്റേറ്റിൽ എത്തിച്ച് ക്രൂരമായി മർദ്ദിച്ചു. അരുൺ മരിച്ചെന്ന് മനസിലായതോടെ ഇരുവരെയും കൈപ്പമംഗലത്ത് എത്തിച്ച് ആംബുലൻസ് വിളിച്ച് വരുത്തുകയായിരുന്നുവെന്നാണ് ശശാങ്കന്റെ മൊഴി. ശശാങ്കന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

The #incident where the young man was #killed and left in an #ambulance; Five #people were #arrested

Next TV

Related Stories
#stealing | ദോഷം മാറാൻ പൂജ ചെയ്തില്ലെങ്കിൽ മരണം ഉറപ്പ്; ഒടുവിൽ ലക്ഷങ്ങളുമായി മുങ്ങി യുവതിയും സംഘവും

Sep 25, 2024 10:47 AM

#stealing | ദോഷം മാറാൻ പൂജ ചെയ്തില്ലെങ്കിൽ മരണം ഉറപ്പ്; ഒടുവിൽ ലക്ഷങ്ങളുമായി മുങ്ങി യുവതിയും സംഘവും

യുവതിക്ക് ദേവിയുടെ അനുഗ്രഹം കിട്ടിയെന്ന പേരിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി ഉറഞ്ഞു തുള്ളുകയും നെറ്റിയിൽ നിന്നും കണ്ണിൽ നിന്നും ചുവന്ന ദ്രാവകം...

Read More >>
#Case | രോഗിയെ ആര് കൊണ്ടു പോകുമെന്ന് തർക്കം; ആംബുലൻസ് ജീവനക്കാരുടെ കൈയാങ്കളിയിൽ കേസെടുത്തു

Sep 25, 2024 10:36 AM

#Case | രോഗിയെ ആര് കൊണ്ടു പോകുമെന്ന് തർക്കം; ആംബുലൻസ് ജീവനക്കാരുടെ കൈയാങ്കളിയിൽ കേസെടുത്തു

കഴിഞ്ഞദിവസം പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കേസെടുത്തത്. അക്രമങ്ങളിൽ കാരുണ്യ ആംബുലൻസ് ഉടമയുടെ സുഹൃത്ത് അജിത്ത് ലൈഫ് ഫൈറ്റർ അംബേഴ്സിന്റെ...

Read More >>
#Basilica | വല്ലാർപാടം ബസിലിക്ക തിരുനാള്‍ സമാപിച്ചു

Sep 25, 2024 10:10 AM

#Basilica | വല്ലാർപാടം ബസിലിക്ക തിരുനാള്‍ സമാപിച്ചു

വിവിധ ഭാഷകളിൽ ദിവ്യബലികളുണ്ടായി. സെപ്‌തംബർ 29 മുതൽ ഒക്ടോബർ ഒന്നുവരെയുള്ള മഹാജൂബിലി തിരുനാളും ഈ വർഷം പ്രത്യേകമായി എട്ടാമിടത്തോടൊപ്പം...

Read More >>
#criminal | ക്രിമിനലുകള്‍ വാഴുന്ന ബിവറേജ് പരിസരം

Sep 25, 2024 05:58 AM

#criminal | ക്രിമിനലുകള്‍ വാഴുന്ന ബിവറേജ് പരിസരം

അടുത്തിടെ രണ്ട് അതിഥിത്തൊഴിലാളികൾ ഇവിടെ ദുരൂഹസാഹചര്യത്തിൽ മരിച്ചു. മദ്യം വാങ്ങാനെത്തുന്നവരെ ആക്രമിച്ച് പണം തട്ടുന്നതും ഇവിടെ പതിവാണ്....

Read More >>
#shock | യുവതിക്ക് ഷോക്കേറ്റ സംഭവം ; ചാർജിങ് സ്റ്റേഷനിൽ പരിശോധന നടത്തി

Sep 25, 2024 05:56 AM

#shock | യുവതിക്ക് ഷോക്കേറ്റ സംഭവം ; ചാർജിങ് സ്റ്റേഷനിൽ പരിശോധന നടത്തി

കാറിന്റെ കണക്ട‌റിൽനിന്ന്‌ പ്ലഗ് വിച്ഛേദിച്ച്‌ യന്ത്രത്തിലേക്ക് തിരികെ വച്ചപ്പോഴാണ് ഷോക്കേറ്റത്. സ്വപ്‌ന നൽകിയ പരാതിയിൽ പറവൂർ പൊലീസ്...

Read More >>
#arrested | ആശുപത്രിയിൽ ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയില്‍

Sep 25, 2024 05:52 AM

#arrested | ആശുപത്രിയിൽ ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയില്‍

പിന്നീട് ശാന്തനായ ഇയാളെ പരിശോധിച്ചു. തലയ്‌ക്ക് പരിക്കുള്ളതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു....

Read More >>
Top Stories