പിറവം..... മുവാറ്റുപുഴയാറിൽ നഷ്ടമായത് ഹൃദ്രോഗ വിദ്ഗ്ധനെ; ഇനിയെത്ര ജീവൻ പൊലിയണം അധികാരികൾ ഉണരുവാൻ. പിറവം പുഴയിൽ പാഴൂർ മണപ്പുറത്തെ കടവിലും,മാമ്മലശേരി കടവിലും,നെച്ചൂർ കടവിലുമായി ഈ വര്ഷം മാത്രം നാലോളം പേര് മരണപെട്ടിട്ടും ഈ സ്ഥലങ്ങളിൽ മുന്നറിപ്പ് ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല. പ്രദേശവാസികൾക്ക് വെള്ളത്തിൽ പോകുന്നവരെ രക്ഷപെടുത്തുവാൻ വേണ്ട പരിശീലനം കൊടുത്തിട്ടില്ല, അതുകൊണ്ട് തന്നെ രക്ഷപെടുത്തി മൂന്നും,നാലും കിലോമീറ്റർ ദൂരെ ഉള്ള ആശുപത്രിയിൽ എത്തിച്ചാലും അപകടത്തിൽ പെട്ടവരെ രക്ഷപെടുത്തുവാൻ സാധിക്കാറില്ല.

ഇന്നലെ പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ഡോക്ടറുടെ മൃതദേഹം ഇന്നാണ് കിട്ടിയത്. മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലെ കാർഡിയോളജി വിഭാഗം തലവൻ ഡോ ഉല്ലാസ് ആർ മുല്ലമല(42)യാണ് മരിച്ചത്. ഇന്ന് പ്രൈവറ്റ് ഏജൻസിയുടെ മുങ്ങൽ വിദഗ്ധർനടത്തിയ തിരച്ചിലിൽ രാവിലെ 10 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 6 മണിയോടെ മാമ്മലശ്ശേരി പയ്യാറ്റിക്കടവിലാണ് അപകടം സംഭവിച്ചത്. സഹപ്രവർത്തകരോടൊപ്പം മാമ്മലശ്ശേരിയിലുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു ഡോക്ടർ ഉല്ലാസ്. മണൽപ്പരപ്പിൽ നിന്നും കുളിക്കുന്നതിനായി പുഴയിലേക്കിറങ്ങുന്നതിനിടെ കാൽവഴുതി വീണാണ് അപകടം സംഭവിച്ചത്. കൂടെ ഉണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപ്പെട്ടു മുങ്ങിപോവുകയായിരുന്നു പിറവത്ത് നിന്നും എത്തിയ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും ഇരുട്ട് വ്യാപിച്ചതോടെ അവസാനിപ്പിച്ചു. തുടർന്ന് സ്ഥലത്തെത്തിയ സ്‌കൂബാ ടീമും രാത്രി 10 മണിയോടെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. ആഴമേറിയ ഈ ഭാഗത്ത് ശക്തമായ അടിയൊഴുക്കുള്ളതാണ് രാത്രിയിലെ തിരച്ചിലിന് തടസ്സമായത്. പാലാ സ്വദേശിയായ ഡോകടർ ഉല്ലാസ് മടക്കത്താനത്താണ് താമസിക്കുന്നത്
Cardiologist lost in Muvatupuzhayar; How many more lives must the authorities wake up to?