കൂത്താട്ടുകുളം ....(piravomnews.in) മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ പ്രതി പോലീസ് പിടിയിൽ. കോതമംഗലം സ്വദേശി ഞാലിപറമ്പിൽ, പീറ്റർ ദേവസി (43) യാണ് കൂത്താട്ടുകുളം പോലീസിന്റെ പിടിയിലായത്.
മാസങ്ങൾക്ക് മുമ്പാണ് പ്രതി കൂത്താട്ടുകുളത്തെ സ്വകാര്യ ധന ഇടപാട് സ്ഥാപനത്തിലെത്തി 16.17 ഗ്രാം തൂക്കമുളള 2 വളകൾ പണയം വെച്ച് 64000 രൂപ കൈക്കലാക്കിയത് സ്ഥാപനത്തിന്റെ പ്രധാന ശാഖയിൽ നിന്നും ഓഡിറ്റർ എത്തി സ്വർണം പരിശോധിക്കുന്നതിനിടയാണ് പണയ പണ്ടം മുക്കാണെന്ന് തിരിച്ചറിയുന്നത്. ഇയാൾ നൽകിയിട്ടുള്ള നമ്പറിൽ ശാഖയിൽ നിന്നും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് അധികൃതർ കൂത്താട്ടുകുളം പോലീസിൽ പരാതി നൽകി. വ്യാജ ആധാർ കാർഡ് നൽകിയാണ് തട്ടിപ്പ് നടത്തിയത്. പ്രതിയുടെ ഫോട്ടോയോ സിസിടിവി ദൃശ്യങ്ങളോ പോലീസിന് ലഭിച്ചിരുന്നില്ല. ബാങ്കിലെ ജീവനക്കാർ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ രഹസ്യന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സമാന കേസി പിടിയിലായ പ്രതി ഇപ്പോൾ ജാമ്യ കാലയളവിലാണ് ഉള്ളത്. പുത്തൻകുരിശ് ഡിവൈഎസ്പി ടി.ബി.വിജയന്റെ മേൽനോട്ടത്തിൽ കൂത്താട്ടുകുളം സ്റ്റേഷൻ ഇൻസ്പെക്ടർ പി.ജെ.നോബിളിന്റെ നേതൃത്വത്തിലുള്ള എസ് ഐ രാജു പോൾ, എ എസ് ഐ രാജേഷ് തങ്കപ്പൻ, സീനിയർ സിപിഒ ആർ. രെജീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്
The police arrested the accused in the case of stealing money by pawning