പിറവം : (piravomnews.in) അറ്റകുറ്റപ്പണികളും പരിചരണവും ഇല്ലാതായതോടെ പിറവം പാലത്തിനോടു ചേർന്നുള്ള നടപ്പാലങ്ങൾ അപകടാവസ്ഥയിൽ.
2010ൽ പുഴയ്ക്കു കുറുകെ പാലത്തിന്റെ കാലുകളിൽ ഉറപ്പിച്ചാണു 2 ഭാഗത്തുമായി നടപ്പാലങ്ങൾ പൂർത്തിയാക്കിയത്. പതിറ്റാണ്ടുകൾക്കു മുൻപു പൂർത്തിയാക്കിയ പാലത്തിനോടു ചേർന്നു നടപ്പാലങ്ങൾ ഉണ്ടായിരുന്നില്ല.
ഇതോടെ വാഹന തിരക്കുള്ള സമയത്തു കാൽനട യാത്രക്കാർക്കു മറുകര കടക്കുന്നതു ക്ലേശകരമായിരുന്നു.
പിൽക്കാലത്തു പുഴയുടെ മറുകരയിൽ സിവിൽ സ്റ്റേഷനും മറ്റു ഒട്ടേറെ സ്ഥാപനങ്ങളും ആരംഭിച്ചതോടെ നടപ്പാലം ഏറെ പ്രയോജനകരമായി മാറി. ഇരുമ്പു റെയിലും പാളികളും ഉപയോഗിച്ചു നിർമിച്ച നടപ്പാലം ഒരിക്കൽ മാത്രമാണു പെയിന്റിങ് നടത്തിയത്.
മഴക്കാലത്തു വെള്ളവും റോഡിലൂടെ ഒഴുകി എത്തുന്ന മണ്ണും ചെളിയും അടിഞ്ഞതോടെ പ്രതലം തുരുമ്പെടുത്തു തുടങ്ങി. കൈവരികളുമായി ബന്ധിപ്പിക്കുന്ന ഗ്രില്ലുകൾ പലയിടത്തും വിട്ടുമാറിയ നിലയിലാണ്.
#Footbridges #adjacent to #Piravam #Bridge are in #danger