നെടുമ്പാശേരി : (piravomnews.in) ഹജ്ജ് തീർഥാടനത്തിന്റെ മടക്കയാത്രയ്‌ക്ക് സൗകര്യങ്ങളൊരുക്കി സിയാൽ സജ്ജമായി.
തീർഥാടനം കഴിഞ്ഞ് ജൂലൈ പത്തുമുതലാണ് ഹജ്ജ് മടക്കയാത്രാ വിമാന സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്. ഹാജിമാർക്ക് വിതരണംചെയ്യാനുള്ള സംസം വെള്ളം പ്രത്യേക കാനുകളിൽ സിയാലില്‍ എത്തിച്ചു. 27 വരെ സൗദി എയർലൈൻസിന്റെ 16 വിമാനങ്ങളിലാണ് മടക്കയാത്ര ആസൂത്രണംചെയ്തിട്ടുള്ളത്.
ആദ്യവിമാനം പത്തിന് പുലർച്ചെ 2.15ന് ജിദ്ദയിൽനിന്ന് പുറപ്പെട്ട് രാവിലെ 10.35ന് കൊച്ചിയിലെത്തും. 289 യാത്രികരാണ് ആദ്യവിമാനത്തിൽ എത്തുക. ഇവരുടെ കസ്റ്റംസ്, എമിഗ്രേഷൻ പരിശോധനകൾക്കായി പ്രത്യേക കൗണ്ടറുകൾ സിയാൽ സജ്ജമാക്കി.
4778 യാത്രക്കാരാണ് ഇത്തവണ സിയാലിൽനിന്ന് ഹജ്ജ് തീർഥാടനത്തിനായി യാത്രയായത്, ഇത് റെക്കോഡാണ്. ഒരുലക്ഷം ചതുരശ്രയടി വിസ്തീർണവും വിശ്രമിക്കാനും പ്രാർഥിക്കാനും സമ്മേളനം നടത്താനും സൗകര്യങ്ങളുള്ള ഹജ്ജ് ക്യാമ്പ് സിയാൽ അക്കാദമിയുടെ സമീപമാണ് പ്രവർത്തിക്കുന്നത്.
600 പേർക്ക് കിടക്കാനുള്ള സൗകര്യം, അലോപ്പതി–- ആയുർവേദ–- ഹോമിയോപ്പതി ഡോക്ടർമാരുടെ സേവനം, ആംബുലൻസ്, പൊലീസ്, അഗ്നി രക്ഷാസേന യൂണിറ്റുകൾ എന്നിവ ക്യാമ്പില്‍ സജ്ജമാക്കിയിരുന്നു.
#Hajj #return #journey on 10; #Facilities were #prepared and #sial was #ready and #samsam #water was #delivered