കുളി.... കമ്പംമെട്ടിൽ വിദ്യാത്ഥിനിയെ തട്ടിക്കൊണ്ട് പോകുന്നതിനിടയിൽ മൂന്ന് യുവാക്കൾ പിടിയിൽ.
കമ്പംമെട്ട് സർക്കിൾ റ്റി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്പ്രതികളെ പിടികൂടിയത്. കമ്പം മേട്ടിൽ സ്കൂൾ വിദ്യാത്ഥിനിയേയാണ് സമൂഹമാധ്യമം വഴിയുള്ള പരിചയം മുതലെടുത്ത് കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചത്. കുഴിഞ്ഞൊളു ,കുഴിക്കണ്ടം, അപ്പാപ്പിക്കട തുടങ്ങിയ പ്രദേശങ്ങളിലെ യുവാക്കാളാണ് പിടിയിലായത്.കാറിൽ പെൺകുട്ടിയെ കയറ്റിക്കോണ്ട് പോകുന്നതു കണ്ട സ്കൂൾ വിദ്യാത്ഥികളാണ് വിവരം അദ്ധ്യാപകരോട് പറഞ്ഞത്.അദ്ധ്യാപകർ കമ്പംമെട്ട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ റ്റി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. പ്രതികളിലോരാളുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവരെ കട്ടപ്പന ഈരട്ടയറിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനംപോലീസ് തടഞ്ഞുനിർത്തിയാണ് പ്രതികളെയും പെൺകുട്ടിയെയും കണ്ടെത്തിയത്. പെൺകുട്ടിയെ എറണാകുളത്തെയ്ക്ക് കടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം എന്ന് പോലീസ് അറിയിച്ചു. പോസ്കോ ചുമത്തി പ്രതികളെ ഹാജരാക്കി റിമാൻ്റെ ചെയ്തു.. സംഭവം അറിഞ്ഞ രണ്ടു മണിക്കൂറിനുള്ളിലാണ് പ്രതികളെ പിടികൂടിയത്.
Three youths arrested while beating a female student in Kampammet.