കൊച്ചി : (piravomnews.in) എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ ജീവനക്കാരുടെ വസ്തുവകകൾക്കും രക്ഷയില്ല.
കഴിഞ്ഞ ദിവസം രാത്രി 12നും ഒന്നിനും ഇടയിൽ എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിലെ ജീവനക്കാർക്കുള്ള വിശ്രമമുറിയിൽ നിന്നു 3 ജീവനക്കാർക്കുള്ള വിശ്രമമുറിയിൽ നിന്നു 3 ജീവനക്കാരുടെ മൊബൈൽ ഫോണുകൾ മോഷണംപോയി.
ഫോണുകളിൽ ഒന്നിന് 50,000 രൂപയും രണ്ടെണ്ണം 20,000– 25,000 രൂപയ്ക്ക് ഇടയിലും വിലവരുന്നതുമാണെന്ന് അധികൃതർ പറഞ്ഞു. സ്റ്റാൻഡ് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണു ജീവനക്കാരുടെ വിശ്രമമുറി. ഇവിടെ ഇവർ വിശ്രമിക്കുന്ന സ്ഥലത്തെ കൊതുകുവല മുറിച്ചാണു മൊബൈൽ ഫോണുകൾ കവർന്നത്.
ഫോണുകൾ കാണാതായതു ശ്രദ്ധയിൽപെട്ട ജീവനക്കാർ സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഫോൺ നഷ്ടമായവർ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഒരു മാസം മുൻപ് കെഎസ്ആർടിസി സ്റ്റാൻഡിനോടു ചേർന്നുള്ള ഗാരിജിൽ നിന്നു മെക്കാനിക്കൽ വിഭാഗം ജീവനക്കാരന്റെ ബാഗ് ഉൾപ്പെടെ കവർന്നിരുന്നു. ആ കവർച്ചയ്ക്കു പിന്നിലുള്ളവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനിടെയാണു പുതിയ സംഭവം.
#Mobile #phones of #KSRTC #employees were #stolen