കോതമംഗലം: പ്ലാമുടിയിൽ കൂടു സ്ഥാപിച്ചിട്ട് ഇര ഇടാത്ത വനംവകുപ്പിന്റെ പുലിപിടുത്തം. ആനയ്ക്കും പന്നിക്കും പുറമേ പുലി ഇറങ്ങിയ പ്ലാമുടിയിൽ പുലിയെ പിടിക്കാൻ സ്ഥാപിച്ച കൂട്ടിലാണ് ഇരയെ ഇടാത്തെ പ്രഹസനം കാട്ടുന്നത്.
കഴിഞ്ഞ ദിവസം പുലി കോഴിയേയും മറ്റു വളർത്തുമൃഗങ്ങളെയുംആക്രമിക്കുകയും കൊല്ലുകയും ചെയ്തിരുന്നു. പലരും പുലിയെ നേരിട്ട് കാണുകയും, കാൽ പാടുകളും പല സ്ഥലങ്ങളിലും പതിയുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ എം എൽ എ ആന്റണി ജോണും പഞ്ചായത്ത് പ്രസിഡന്റും ഒക്കെ സമ്മർദ്ദം ചെലുത്തിയതിന്റെ ഭാഗമായി പുലിയെ പിടിക്കാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചത് .എന്നാൽ കൂടു സ്ഥാപിച്ചിട്ട് മൂന്നു നാല് ദിവസങ്ങൾ ആയെങ്കിലും ഇതുവരെ കൂട്ടിൽ ഇരയെ ഇടാനോ കൂടുതുറന്നു വയ്ക്കാനോ വനം വകുപ്പ് തയ്യാറായിട്ടില്ല.
ഇറങ്ങിയത് പുലി ആണോ എന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കണം എന്നാണ് നിലപാട്. വനംവകുപ്പ് പ്ലാമുടിയിൽ സ്ഥാപിച്ച ക്യാമറകളിൽ ഇതുവരെ പുലിയുടെ പടം കിട്ടിയില്ല . രാത്രികാല നിരീക്ഷണ നടത്തുന്ന വനം വകുപ്പ് സംഘത്തിനും പുലിയെ ഇതുവരെ കണ്ടെത്താൻ കഴിയാത്തതും കൂട്ടിൽ ഇരയെ ഇടുന്നതിന് തടസ്സമാകുന്നു. എന്നാൽ ഏത് മൃഗം ആണെങ്കിലും പിടിക്കണ്ടേ എന്നാണ് നാട്ടുകാരുടെ ന്യായമായ സംശയം. നാട്ടുകാരിൽ ചിലർ പുലി കൂട്ടിൽ വീണോ എന്നറിയുന്നതിനും വനം വകുപ്പ് കൂട്ടിൽ ഇര ഇട്ടോ എന്ന് പരിശോധിക്കാനും വേണ്ടി പാതി രാത്രി കൂടിന് സമീപത്ത് എത്തുന്നത് അപകടം ഉണ്ടാക്കുമെന്ന് നാട്ടുകാർ പറയുന്നു
in Plamudi Forest Department without eating taking Leopard