" target="_blank">കരുനാഗപ്പള്ളി.... പ്‌ളസ് വണിന് അഡ്മിഷന് പോയ വിദ്യാർത്ഥിനിയും,പിതാവും കാട്ടാനയുടെ ആക്രമണത്തിനിരയായി. പത്താം ക്ലാസ്സ് പരീക്ഷയിൽ വിജയിച്ച മകൾ നെഹ് ല യുമായി പിതാവ് നവാസ് അച്ചൻകോവിൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിലേക്ക് അഡ്മിഷൻ എടുക്കുന്നതിന് വേണ്ടി ബൈക്കിൽ പോകുമ്പോഴാണ് ഓർക്കാപ്പുറത്ത് കാട്ടാന ചിന്നംവിളിച്ച് എത്തി ആക്രമിച്ചത്.
ബൈക്ക്ചവിട്ടി പൊളിച്ചു. ബൈക്കിന് പിന്നിലിരുന്ന് മകൾ നെഹ്‌ല വീഡിയോ ചിത്രീകരിച്ചതിനാൽ ആക്രമണത്തിന്റെ ഭീകരത വെളിപ്പെട്ടു. മരണത്തിൽ നിന്നും തലനാഴിരക്ക് രക്ഷപ്പെട്ട നവാസ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ വേദനയോട് മല്ലിട്ട് കഴിയുന്നു, ആറ് വാരിയെല്ല് പൊട്ടി, ഇടത് കാലിന്റെ പാദത്തിനും പരിക്ക് ഉണ്ട് കരുനാഗപ്പള്ളി നഗരസഭ 26-ാം ഡിവിഷനിൽ താമസിക്കുന്ന നവാസും മകൾ നഹ്ലയുമാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് തലനാരിഴയ്ക്ക് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്, ഇവരുടെ മുന്നിൽ ആക്ടീവ സ്ക്കൂട്ടറിൽ മറ്റൊരാൾ പോകുന്നുണ്ടായിരുന്നു അയാൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്
The student and her father who went for admission to Plus One were attacked by Katana.