മുളന്തുരുത്തി.... സർക്കാർ ആശുപത്രിയിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം സമരം. മുളന്തുരുത്തി സാമൂഹികാരോഗ്യകേന്ദ്രത്തിൽ 24 മണിക്കൂർ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുക, ഉച്ചക്ക് ശേഷവും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുക. പോസ്റ്റുമാർട്ടം പുനസ്ഥാപിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സി.പി.ഐ.എം മുളന്തുരുത്തി ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ ഹോസ്പിറ്റലിനു മുന്നിൽ ബഹുജന ധർണ്ണയും തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചത്.
രാവിലെ ഹോസ്പിറ്റലിന് മുൻപിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ഏരിയാ കമ്മിറ്റിയംഗം പി.കെ.സുബ്രഹ്മണ്യൻ ഫ്ലാഗ് ഓഫ് ചെയ്തു. പ്രതിഷേധ മാർച്ച് ബ്ലോക്ക് ഓഫീസിന് മുൻപിൽ ഏരിയാ കമ്മിറ്റിയംഗം സി.കെ.റെജി ഉദ്ഘാടനം ചെയ്തു. കെ എം അജയൻ അദ്ധ്യക്ഷത വഹിച്ചു ലോക്കൽ സെക്രട്ടറി പി.ഡി.രമേശൻ ,കെ.എ.ജോഷി, പി.എൻ പുരുഷോത്തമൻ, എം.ആർ മുരളീധരൻ, അരുൺ പോട്ടയിൽ ,ലിജോ ജോർജ് ,ലതിക അനിൽ ,എം ടി.ഹരിദാസ്, കെ.ടി.ഭുവനേശ്വരൻ എന്നിവർ സംസാരിച്ചു.
ജനകീയ ഒപ്പുശേഖരണത്തിലൂടെ തയ്യാറാക്കിയ നിവേദനം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അധികൃതർക്ക് കൈമാറിയിട്ടും യാതൊരു വിധ നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് രണ്ടാംഘട്ട സമരവുമായി സി.പി.ഐ.എം മുന്നോട്ട് വന്നത് എന്നും നിലവിലെ പോരായ്മകൾ പരിഹരിക്കുന്നത് വരെ സമരം തുടരുമെന്നും സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അറിയിച്ചു
CPIM strike demanding to solve the poor condition of Mulanthuruthi Social Health Centre