പിറവം.... വർഷങ്ങളായി പിറവത്തെ ഇറിഗേഷൻ വകുപ്പും,വാട്ടർ അതോറിറ്റിയും പിറവത്തും സമീപ പ്രദേശങ്ങളിലും ജലം എത്തിക്കുന്നതിൽ തികഞ്ഞ പരാജയമാണ്. വേനൽ കടുത്തു ജലക്ഷാമം മൂലം കൃഷി ഉണങ്ങി തുടങ്ങിയാലും എംവിഐപി പിറവം സബ് കനാലിലൂടെ വെള്ളം തുറന്ന് വിടാതെ കർഷകരെ വലയ്ക്കും.ഉദയംപേരൂർ,മുളന്തുരുത്തി,കാഞ്ഞിരമറ്റം,എടക്കാട്ടുവയൽ.മണീട് ,പിറവം,തിരുമാറാടി തുടങ്ങി മിക്കയിടത്തും വേനൽ കടുത്താൽ വെള്ളം റേഷൻ പോലെയാണ്
കോട്ടയം ജില്ലയിലേക്കു പോകുന്ന മെയിൻ കനാലിൽ, ഇലഞ്ഞി മുത്തോലപുരത്തു നിന്നാണു പിറവത്തേക്കുള്ള സബ് കനാൽ ആരംഭിക്കുന്നത്. പെരിയപ്പുറം , ഇല്ലിക്കമുക്കട,പാലച്ചുവട്,കക്കാട് വഴി പുഴയിലേക്കു ചേരുന്ന നിലയിലാണു കനാലിന്റെ ഘടന. ഇൗ ഭാഗങ്ങളിലെല്ലാം പാടശേഖരങ്ങൾ ഉൾപ്പെടെ ഹെക്ടറുകളോളം കൃഷിയിടങ്ങളിലേക്കു വെള്ളം എത്തുന്നതു കനാലിലൂടെയാണ്. വെള്ളം എത്താൻ വൈകുന്നതു കൃഷി നാശത്തിനു കാരണമാകും.
പിറവം ഉൾപ്പടെ സമീപ പഞ്ചായത്തുകളിൽ വെള്ളം എത്തിക്കേണ്ടത് പിറവത്തെ വാട്ടർ അതോറിറ്റി ജീവനക്കാരാണ്. എന്നാൽ ജനുവരി മുതൽ ഏപ്രിൽ -മെയ് പകുതി വരെ കൃത്യമായി വെള്ളം ഈ പ്രദേശങ്ങളിൽ കിട്ടില്ല.നിരവധി ജനകീയ സമരങ്ങൾ ഈ കാലയളവിൽ സുലഭമാണ്.എന്നാൽ മഴക്കാലം ആകുമ്പോൾ ഇതെലാം താനെ കെട്ടടങ്ങും. വീണ്ടും അടുത്ത വേനൽ വരെ എല്ലാം ശാന്തം
MVIP Piravom sub canal not watered in summer; And the Water Authority