ആമ്പല്ലൂർ.... കാഞ്ഞിരമറ്റം കീച്ചേരി സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് 2015 ൽ മകളുടെ വിവാഹ ആവശ്യത്തിന് കാഞ്ഞിരമറ്റം പാഴുവേലിൽ സെയ്തുമുഹമ്മദും ഭാര്യ ആമിനയുടെയും പേരിലുള്ള കുടുംബ വീടുൾപ്പെടെയുള്ള 10 സെന്റു പുരയിടം പണയപ്പെടുത്തി വായ്പയെടുത്തിരുന്നു.
കൃത്യമായുള്ള തിരിച്ചടവ് നടത്തിയിരുന്നുവെങ്കിലും സെയ്തു മുഹമ്മദിന്റെ രോഗാവസ്ഥ മൂലം വായ്പ തിരിച്ചടവ് മുടങ്ങി. ബാങ്കിൽ നിന്ന് കുടിശ്ശികക്കാർക്ക് പതിവായി അയയ്ക്കാറുള്ള നോട്ടീസുമായിട്ടാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യുസഫലിയെ ആമിന സമീപിക്കുന്നത്. മുഴുവൻ വായ്പയും തീർക്കുന്നതിനുള്ള 3, 81, 160/- രൂപ ലുലു ഗ്രൂപ്പ് ഏരിയ മാനേജർ സ്വരാജ് ഇന്നലെ ബാങ്കിലടയ്ക്കുകയും രസീതിന്റെ പകർപ്പ് ഏറ്റുവാങ്ങുകയും ചെയ്തു.
സെയ്തുമുഹമ്മദും ആമിനയും ബാങ്കിൽ ഈടായി പണയം വച്ചിരുന്ന 10 സെന്റ് പുരയിടത്തിന്റെ ആധാരം ബാങ്ക് പ്രസിഡന്റ് ആർ. ഹരിയുടെ പക്കൽ നിന്ന് തിരികെസ്വീകരിച്ചു. ബാങ്ക് ഡയറക്ടർ ബോർഡംഗങ്ങളായ ബിനു പുത്തേത്തു മ്യാലിൽ , സാജൻ എടമ്പാടം, കെ.പി. മുകുന്ദൻ , ബാങ്ക് സെക്രട്ടറി റെജിസൺ ജോൺ എന്നിവർ പങ്കെടുത്തു
Yusufali obeyed; Amina and Said Muhammad's money back